ലഖ്നോ: ഭക്ഷണത്തിനു ശേഷം ഉപേക്ഷിക്കാറുള്ള ഡിസ്പോസബ്ൾ േപ്ലറ്റുകൾ കഴുകി വീണ്ടും ഭക്ഷണം നൽകാൻ ഉപയോഗിക്കുന്നത് കണ്ടുപിടിച്ച് റെയിൽവേ സ്റ്റേഷനിൽ ഭക്ഷണ സ്റ്റാൾ അടച്ചുപൂട്ടി. ഉത്തർ പ്രദേശിലെ മുഗൾസരായ് പട്ടണത്തിലെ ദീൻദയാൽ ഉപാധ്യായ റെയിൽവേ സ്റ്റേഷനിലാണ് സംഭവം. ആറാം നമ്പർ പ്ലാറ്റ്ഫോമിലാണ് ഐ.ആർ.സി.ടി.സിക്കു കീഴിലെ ഭക്ഷണ സ്റ്റാൾ പ്രവർത്തിച്ചിരുന്നത്. ഇവിടെ സ്ഥാപിച്ച കാമറയിൽ േപ്ലറ്റ് കഴുകുന്ന ദൃശ്യങ്ങൾ പതിയുകയായിരുന്നു. ഉപയോഗിച്ചവ ഒരുവശത്ത് കൂട്ടിയിട്ടതിനരികെ ചെന്ന് ഓരോന്നായി തൊഴിലാളികളിൽ ഒരാൾ എടുത്ത് കഴുകുന്നതാണ് വിഡിയോ ദൃശ്യങ്ങളിൽ. ആരോ സമൂഹ മാധ്യമത്തിൽ പങ്കുവെച്ചതോടെ അതിവേഗം വൈറലായി.
സംഭവം അങ്ങാടിപ്പാട്ടായതോടെ സ്റ്റാൾ ഏഴു ദിവസം അടച്ചിടാൻ റെയിൽവേ അധികൃതർ ഉത്തരവിടുകയായിരുന്നു. അന്വേഷിച്ചുവരികയാണെന്ന് െഎ.ആർ.സി.ടി.സി അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.