ഉന്നാവ്: ഉന്നാവ് ബലാത്സംഗക്കേസിൽ ബി.ജെ.പി നേതാവ് സെംഗാറിെൻറ കൂട്ടുപ്രതിയായ ശശി സിങ്ങിനെ വെറുതെവിട്ടതിൽ അതൃപ്തി പ്രകടിപ്പിച്ച് ഇരയുടെ മാതാവ്. ഇരയുടെ മൊഴി ശക്തവും സത്യസന്ധവുമായിരുന്നതിനാൽ സെൻഗാർ കുറ്റക്കാരനാണെന്ന് ഡൽഹി കോടതി വിധിച്ചിരുന്നു.
എന്നാൽ, കൂട്ടുപ്രതിയെ സംശയത്തിെൻറ ആനുകൂല്യത്തിൽ എല്ലാ കുറ്റങ്ങളിൽനിന്നും ഒഴിവാക്കുകയായിരുന്നു. എന്തിനാണ് ശശി സിങ്ങിനെ വെറുതെവിട്ടത്? മകളെ ജോലി തരാമെന്ന് പറഞ്ഞ് വഞ്ചിച്ച് സെൻഗാറിെൻറ അടുത്തെത്തിച്ചത് അയാളാണ് -മാതാവ് പ്രതികരിച്ചു. ഇരയുടെ അമ്മാവൻ ഇപ്പോഴും ജയിലിൽതന്നെയാണ്. അദ്ദേഹം ജയിലിൽനിന്ന് പുറത്തിറങ്ങുന്നതുവരെ തങ്ങൾക്ക് നീതി ലഭിക്കില്ല. മാധ്യമങ്ങളുടെ സഹായത്തോടെ നടത്തിയ നിയമയുദ്ധത്തിൽ ആണ് ഇത്തരമൊരു വിജയം. എന്നിട്ടും ഇേപ്പാഴും ഭയം പിന്തുടരുന്നുവെന്നും അവർ അറിയിച്ചു.
ഉന്നാവ് പെൺകുട്ടിയും ബന്ധുക്കളായ സ്ത്രീകളും അഭിഭാഷകനും സഞ്ചരിച്ച വാഹനത്തിൽ ബി.ജെ.പി എം.എൽ.എ സെൻഗാറിെൻറ കൂട്ടാളികൾ ലോറിയിടിപ്പിച്ച് കൊല്ലാൻ ശ്രമിക്കുകയായിരുന്നു. പെൺകുട്ടി ഗുരുതര പരിക്കുകളോടെ രക്ഷപ്പെട്ടെങ്കിലും ഉറ്റബന്ധുക്കളായ രണ്ടു സ്ത്രീകൾ കൊല്ലപ്പെട്ടു. സെൻഗാറിന് വധശിക്ഷതന്നെ നൽകണമെന്നാണ് കുടുംബത്തിെൻറ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.