ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി നയിക്കുന്ന രണ്ടാമത്തെ കേന്ദ്രമന്ത്രിസഭയുട െ അധികാര സമവാക്യവും കർക്കശ കാര്യപരിപാടികളും വ്യക്തമാക്കി വകുപ്പ് നിർണയം. തെരഞ് ഞെടുപ്പു വിജയത്തിെൻറ രണ്ടാമത്തെ ശിൽപിയും മോദിയുടെ വിശ്വസ്തനുമായ അമിത് ഷാ ആഭ് യന്തര മന്ത്രി. അഞ്ചുവർഷമായി ആഭ്യന്തരം കൈകാര്യം ചെയ്ത രാജ്നാഥ് സിങ്ങിനെ പ്രതിരോ ധ മന്ത്രിയാക്കി.
അരുൺ ജെയ്റ്റ്ലി പിന്മാറിയ സാഹചര്യത്തിൽ പ്രതിരോധ മന്ത്രിയാ യിരുന്ന നിർമല സീതാരാമനെ ധനമന്ത്രിയാക്കി. സുഷമ സ്വരാജിനു പകരം, നയതന്ത്ര വിദഗ്ധ നും മുൻ വിദേശകാര്യ സെക്രട്ടറിയുമായ എസ്. ജയശങ്കർ വിദേശകാര്യ മന്ത്രി. കേരളത്തിൽ നിന ്നുള്ള ഏക സഹമന്ത്രി വി. മുരളീധരന് വിദേശകാര്യം, പാർലമെൻററി കാര്യം എന്നീ വകുപ്പുക ൾ.
ഫലത്തിൽ അമിത് ഷാ മന്ത്രിസഭയിലെ രണ്ടാമനാണ്. ലോക്സഭയിലേക്ക് ഇതാദ്യമായി മ ത്സരിച്ചു ജയിച്ച അമിത് ഷാക്കൊപ്പം, തെരഞ്ഞെടുപ്പു ചിത്രത്തിൽ ഇല്ലാതിരുന്ന എസ്. ജയശ ങ്കറും പ്രമുഖ വകുപ്പുകൾ ഏൽപിച്ചു കൊടുത്ത പുതുമുഖങ്ങളാണ്. രാഹുൽ ഗാന്ധിയെ അമേത്തി യിൽ തോൽപ്പിച്ച സ്മൃതി ഇറാനിക്ക് പ്രതീക്ഷിച്ച സ്ഥാനക്കയറ്റം കിട്ടിയില്ല. ടെക്സ്ൈറ ്റൽസ് വകുപ്പിനു പുറമെ, വനിത-ശിശുക്ഷേമ വകുപ്പും സ്മൃതിക്ക് നൽകി.
ഉത്തരാഖണ്ഡ ് മുൻമുഖ്യമന്ത്രിയും മുൻ അധ്യാപകനുമായ രമേശ് പൊഖ്റിയാൽ നിഷാങ്ക് പുതിയ മാനവശ േഷി വികസന മന്ത്രി. നിതിൻ ഗഡ്കരി ഉപരിതല ഗതാഗത മന്ത്രിയായി തുടരും. ചെറുകിട-ഇടത്ത രം വ്യവസായ സംരംഭക വകുപ്പുകൂടി ഏൽപിച്ചു. രവിശങ്കർ പ്രസാദ് നിയമമന്ത്രിയായി തുടര ും. വാർത്ത വിതരണ വകുപ്പും വനം-പരിസ്ഥിതി വകുപ്പും പ്രകാശ് ജാവ്ദേക്കറിന്. സഖ്യകക് ഷി നേതാവ് രാംവിലാസ് പാസ്വാൻ ഭക്ഷ്യ-പൊതുവിതരണ മന്ത്രിയായി തുടരും. കൃഷി, ഗ്രാമവികസനം, പഞ്ചായത്തീരാജ് എന്നീ വകുപ്പുകൾ നരേന്ദ്ര സിങ് തോമർക്ക്.
പിയൂഷ് ഗോയൽ റെയിൽവേ, വാണിജ്യ വകുപ്പുകൾ കൈകാര്യം ചെയ്യും. ഡോ. ഹർഷ വർധന് ആേരാഗ്യം, ശാസ്ത്ര സാേങ്കതികം, ഭൗമശാസ്ത്രം എന്നീ വകുപ്പുകൾ. മുഖ്താർ അബ്ബാസ് നഖ്വിക്ക് ന്യൂനപക്ഷകാര്യം. സാമൂഹിക നീതി, ശാക്തീകരണ മന്ത്രിയായി തവർചന്ദ് ഗെഹ്ലോട്ട് തുടരും. ധർമേന്ദ്ര പ്രധാൻ പെട്രോളിയം മന്ത്രി. സദാനന്ദ ഗൗഡയാണ് രാസവളം മന്ത്രി. പ്രഹ്ലാദ് ജോഷിക്ക് പാർലമെൻററി കാര്യം. സന്തോഷ്കുമാർ ഗാങ്വാർ തൊഴിൽമന്ത്രി.
വിദേശകാര്യ സഹമന്ത്രി സ്ഥാനത്തുനിന്ന് വി.കെ. സിങ്ങിനെ റോഡ് ഗതാഗതത്തിലേക്ക് മാറ്റി. വർഗീയ നാവുകളായി അറിയപ്പെടുന്ന ഗിരിരാജ് സിങ്ങിനും സഞ്ജീവ്കുമാർ ബല്യാനും മൃഗക്ഷേമം.ഗിരിരാജ്സിങ് കാബിനറ്റ് മന്ത്രിയാണ്.വ്യാഴാഴ്ച വൈകീട്ട് കേന്ദ്രമന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്തെങ്കിലും വെള്ളിയാഴ്ച ഉച്ചക്കാണ് വകുപ്പുകൾ നിശ്ചയിച്ച് ഉത്തരവിറങ്ങിയത്. വൈകീട്ട് കേന്ദ്രമന്ത്രിസഭയുടെ ആദ്യയോഗം നടന്നു.പ്രധാനമന്ത്രിക്കു പുറമെ 24 കാബിനറ്റ് മന്ത്രിമാർ, സ്വതന്ത്ര ചുമതലയുള്ള ഒമ്പതു പേർ അടക്കം 33 സഹമന്ത്രിമാർ എന്നിവർ ഉൾപ്പെട്ടതാണ് കേന്ദ്രമന്ത്രിസഭ.
കേന്ദ്രമന്ത്രിമാർ
സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിമാരും വകുപ്പുകളും
സഹമന്ത്രിമാർ
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.