മുംബൈ: മഹാരാഷ്ട്രയിൽ ആഭ്യന്തര വിമാന സർവീസ് പുനഃരാരംഭിക്കുന്നതിന് കൂടുതൽ സമയം വേണമെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. ഇക്കാര്യം വ്യോമയാന മന്ത്രി ഹർദീപ് സിങ് പുരിയെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
കോവിഡ് ബാധിച്ച് സംസ്ഥാനത്ത് ചികിൽസയിലുള്ളവരുടെ എണ്ണം 33,000 കടന്നു. മൺസൂൺ വരുന്നതോടെ കോവിഡ് രോഗികളുടെ എണ്ണം കൂടും. ഇതിനായി ആശുപത്രികളും ഐ.സി.യു ബെഡുകളും സജ്ജമാക്കിയിട്ടുണ്ടെന്നും ഉദ്ധവ് താക്കറെ പറഞ്ഞു.
വിമാന സർവീസുകൾ തുടങ്ങുന്നതിന് തമിഴ്നാട്, പശ്ചിമബംഗാൾ എന്നീ സംസ്ഥാനങ്ങളും എതിർപ്പറിയിച്ചിരുന്നു. മെയ് 31 വരെ വിമാന സർവീസുകൾ അനുവദിക്കരുതെന്നാണ് തമിഴ്നാടിൻെറ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.