ന്യൂഡൽഹി: ഇന്ത‍്യയുടെ രണ്ട് എൽ.പി.ജി ടാങ്കറുകൾകൂടി ഹുർമുസ് കടലിടുക്ക് കടന്നതായി റിപ്പോർട്ട്. ജഗ്ഗ് വസന്ത്, പൈന്‍ ഗ്യാസ് എന്നീ ടാങ്കറുകളാണ് നാവികസേനയുടെ അകമ്പടിയോടെ ഇന്ത‍്യയിലേക്കെത്തുന്നത്.
യു.എ.ഇ തീരത്തുനിന്നുമാണ് ഇറാന്‍ വഴി കപ്പൽ ഹുർമുസ് കടന്നത്. നിലവിലെ പ്രതിസന്ധികളിൽ വലിയ മാറ്റമുണ്ടാവില്ലെങ്കിലും ചർച്ചകൾ ഫലം കാണുന്നുവെന്നാണ് സൂചന. 600 ലധികം ജീവനക്കാരാണ് കപ്പലിലുള്ളത്.
ശിവാലിക് നന്ദാ ദേവി എന്നീ രണ്ട് എൽ.പി.ജി ടാങ്കറും ഒരു ക്രൂഡ് ഓയിൽ കപ്പലും ഇതിനോടകം ഇന്ത‍്യയിലെത്തിയിരുന്നു. 47,000 മെട്രിക് ടൺ എൽ.പി.ജി വഹിച്ചുകൊണ്ട് നന്ദാ ദേവി ഗുജറാത്തിലെ വാഡിനാർ തീരത്തും, 46,000 മെട്രിക് ടൺ എൽ.പി.ജിയുമായി ശിവാലിക് ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തും നങ്കൂരമിടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.