മേഘാലയയിൽ രണ്ട് എച്ച്.എസ്.പി.ഡി.പി എം.എൽ.എമാർ സാങ്മയെ പിന്തുണച്ചു, പാർട്ടി പിന്തുണ പിൻവലിച്ചു

ഷില്ലോങ്: മേഘാലയയിൽ മന്ത്രിസഭ രൂപവത്കരണത്തിന് അവകാശവാദമുന്നയിച്ച നാഷനൽ പീപ്ൾസ് പാർട്ടിക്ക് കാര്യങ്ങൾ അത്ര എളുപ്പമാകില്ല. നിലവിലെ മുഖ്യമന്ത്രിയും നാഷനൽ പീപ്ൾസ് പാർട്ടി (എൻ.പി.പി) അധ്യക്ഷനുമായ കോൺറാഡ് സാങ്മയെ സർക്കാർ രൂപീകരിക്കാൻ പിന്തുണക്കുന്നുവെന്ന് പറഞ്ഞ രണ്ട് എം.എൽ.എമാർ വെള്ളിയാഴ്ച രാത്രി വൈകി പിന്തുണ പിൻവലിച്ചു.

വെള്ളിയാഴ്ചയാണ് 60 അംഗ സഭയിൽ 32 പേരുടെ പിന്തുണയുണ്ടെന്ന് ചൂണ്ടിക്കാട്ടി സർക്കാർ രൂപീകരണതിന് സാങ്മ അവകാശവാദം ഉന്നയിച്ചത്. കേവല ഭൂരിപക്ഷം 31 ആണ്. അതിനേക്കാൾ ഒരാളുടെ പിന്തുണ കൂടുതലുണ്ടെന്നായിരുന്നു സാങ്മയുടെ അവകാശ വാദം. മാർച്ച് ഏഴിന് സത്യപ്രതിജ്ഞ നടത്തുമെന്നും സാങ്മ അവകാശപ്പെട്ടിരുന്നു.

എന്നാൽ രാത്രി വൈകി രണ്ട് എം.എൽ.എമാർ പിന്തുണ പിൻവലിച്ചതോടെ സർക്കാർ രൂപീകരണം അനിശ്ചിതത്വത്തിലായിരിക്കുകയാണ്. എൻ.പി.പിയിൽ നിന്നുള്ള 26 എം.എൽ.എമാർ, ബി.ജെ.പിയിൽ നിന്നുള്ള രണ്ട് പേർ, ഹിൽ സ്റ്റേറ്റ് പീപ്ൾസ് ഡെമോക്രാറിക് പാർട്ടിയിൽ (എച്ച്.എസ്.പി.ഡി.പി) നിന്ന് രണ്ടുപേർ, രണ്ട് സ്വതന്ത്രർ എന്നിങ്ങനെയാണ് സാങ്മ കേവല ഭൂരിപക്ഷം തികച്ചത്.

എന്നാൽ എൻ.പി.പി നേതൃത്വത്തിലുള്ള സർക്കാറിനെ പിന്തുണക്കാർ എം.എൽ.എമാരെ നിയോഗിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി വെള്ളിയാഴ്ച രാത്രി വൈകി എച്ച്.എസ്.പി.ഡി.പി സാങ്മക്ക് കത്ത് നൽകി. ഈ ബന്ധത്തിൽ പാർട്ടിക്ക് പങ്കില്ല. അതിനാൽ പാർട്ടി നിങ്ങൾക്കുള്ള പിന്തുണ ഇന്ന് മുതൽ തന്നെ പിൻവലിക്കുന്നുവെന്നും എച്ച്.എസ്.പി.ഡി.പി വ്യക്തമാക്കി. ഈ കത്തിന്റെ ഒരു കോപ്പി ഗവർണർക്കും അയച്ചു.

ഇതോടെ പിന്തുണക്കുന്നവരുടെ എണ്ണം 30 ആയി കുറഞ്ഞു. എന്നാൽ അത് ചെറിയ പ്രശ്നമാണെന്നും ഉടൻ പരിഹരിക്കുമെന്നുമാണ് എൻ.പി.പി പ്രതികരിച്ചത്.

ഇതിനിടെ, എൻ.പി.പി-ബി.ജെ.പി രഹിത സർക്കാർ എന്ന ലക്ഷ്യത്തിൽ കോൺഗ്രസും തൃണമൂൽ കോൺഗ്രസും ഒപ്പം 11 എം.എൽ.എമാരുള്ള യു.ഡി.പിയും മറ്റു ചില പാർട്ടികളും ചേർന്ന് സംസ്ഥാനത്ത് സമാന്തര നീക്കം നടത്തുന്നുണ്ട്. എൻ.പി.പി-ബി.ജെ.പി ഇതര മുന്നണികളുടെ യോഗത്തിൽനിന്ന് രണ്ട് എച്ച്.എസ്.പി.ഡി.പി. എം.എൽ.എമാർ ആദ്യം പങ്കെടുക്കുകയും പിന്നീട് പഎഴുന്നേറ്റ് പേവുകയും ചെയ്തിരുന്നുവെന്ന് തൃണമൂൽ നേതാവ് മുകുൾ സാങ്മ പറഞ്ഞു. എച്ച്.എസ്.പി.ഡി.പി എം.എൽമാരെ എൻ.പി.പി ഹൈജാക്ക് ചെയ്തുവെന്ന് ആരോപണം ഉയർന്നിരുന്നെങ്കിലും കോൺറാഡ് സാങ്മ ആരോപണം നിഷേധിച്ചു.

തെരഞ്ഞെടുപ്പ് നടന്ന 59 മണ്ഡലങ്ങളിൽ 26 എണ്ണത്തിൽ ജയിച്ചാണ് എൻ.പി.പി ഏറ്റവും വലിയ ഒറ്റകക്ഷിയായത്. സ്ഥാനമൊഴിയുന്ന മന്ത്രിസഭയിൽ എൻ.പി.പിയുടെ സഖ്യകക്ഷിയായിരുന്ന യു.ഡി.പി 11 സീറ്റുമായി രണ്ടാമത്തെ വലിയ ഒറ്റക്കക്ഷിയാണ്. കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ് എന്നിവർ അഞ്ചു വീതം സീറ്റു നേടി. പുതിയ കക്ഷിയായ വി.പി.പി നാലു സീറ്റിലും ജയിച്ചിട്ടുണ്ട്.

Tags:    
News Summary - Twist in Meghalaya govt formation; HSPDP MLAs support Sangma's NPP, party withdraws

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.