ന്യൂഡല്‍ഹി: സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട വിവാദത്തിൽ സംസ്ഥാന സർക്കാറിന് സി.പി.എം കേന്ദ്ര കമ്മിറ്റിയുടെ പൂർണ പിന്തുണ. വിവാദം രാഷ്ട്രീയപ്രേരിതമാണെന്നും പിന്നിൽ കോണ്‍ഗ്രസ് - ബി.ജെ.പി അവിശുദ്ധ കൂട്ടുകെട്ടുണ്ടെന്നുമാണ് കേന്ദ്ര കമ്മിറ്റിയുടെ വിലയിരുത്തൽ. വിഷയത്തിൽ പാര്‍ട്ടിക്കോ സര്‍ക്കാറിനോ ഒന്നും മറക്കാനില്ല. വിവാദവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ ആരോപണങ്ങള്‍ക്ക് ശക്തമായ രാഷ്ട്രീയ പ്രതിരോധം തീര്‍ക്കും.
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കേന്ദ്ര സര്‍ക്കാറിെൻറ വീഴ്ച ചൂണ്ടിക്കാട്ടി ആഗസ്റ്റിൽ ദേശീയതലത്തില്‍ പ്രക്ഷോഭം സംഘടിപ്പിക്കാനും യോഗത്തില്‍ തീരുമാനമായി. താഴേത്തട്ടിലെ പാര്‍ട്ടി സമ്മേളനങ്ങള്‍ കോവിഡ് വ്യാപനം കുറയുന്നതു വരെ നീട്ടി വെക്കും.
പാര്‍ട്ടി കോണ്‍ഗ്രസിെൻറ കാര്യത്തില്‍ പിന്നീട് തീരുമാനമെടുക്കും. ബിഹാര്‍ തെരഞ്ഞെടുപ്പു കാര്യത്തില്‍ ഉചിതമായ തീരുമാനം തെരഞ്ഞെടുപ്പു കമീഷന് എടുക്കണം. തെരഞ്ഞെടുപ്പു നീട്ടി വെക്കണമെന്ന് സി.പി.എം ആവശ്യപ്പെടില്ലെന്നും കേന്ദ്ര കമ്മിറ്റി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.