ന്യൂഡൽഹി: ദേശീയ പൗരത്വ പട്ടിക അസം കോർഡിനേറ്ററായിരുന്ന പ്രതീക് ഹജേലയെ മധ്യപ്രദേശിലേക്ക് സ്ഥലം മാറ്റാൻ സുപ ്രീംകോടതി ഉത്തരവിട്ടു. ഹജേലയുടെ ജീവന് ഭീഷണിയുണ്ടെന്ന റിപ്പോർട്ടനെ തുടർന്നാണ് സ്ഥലമാറ്റ ഉത്തരവ് എന്നാ ണ് സൂചന. ഏഴു ദിവസത്തിനകം സ്ഥലമാറ്റ ഉത്തരവ് പരസ്യപ്പെടുത്തണമെന്നും സുപ്രീംകോടതി സർക്കാറിനോട് ആവശ്യപ്പെട്ടു.
പ്രതീക് ഹേജലയെ പെട്ടന്ന് സ്ഥലം മാറ്റാൻ എന്തെങ്കിലും കാരണമുണ്ടായിരുന്നോയെന്ന അറ്റോർണി ജനറൽ കെ.കെ വേണുഗോപാലിെൻറ ചോദ്യത്തിന് എന്തെങ്കിലും കാരണമില്ലാതെ സ്ഥലം മാറ്റങ്ങൾ നടക്കാറില്ലേ എന്നാണ് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി തിരിച്ചു ചോദിച്ചത്.
48കാരനായ പ്രതീക് ഹജേല 1995 അസം-മേഘാലയ കേഡർ ഐ.എ.എസ് ഓഫീസറാണ്. ഹജേലയുടെ മേൽനോട്ടത്തിൽ ആഗസ്റ്റ് 31 നാണ് അന്തിമ പൗരത്വ പട്ടിക പ്രസിദ്ധീകരിച്ചത്. അന്തിമ പട്ടികയിൽ നിന്നും 19 ലക്ഷം പേർ പുറത്തായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.