ചെന്നൈ: ഇതൊരു റെക്കോഡാണോ എന്നതിൽ സ്ഥിരീകരണമായിട്ടില്ല. എങ്കിലും എല്ലാവരും ഞെട ്ടി. പശുവിെൻറ വയറ് കീറിയപ്പോൾ കിട്ടിയത് 52 കിലോ പ്ലാസ്റ്റിക്. മൊബൈൽ ഫോൺ ചാർജറ ും കുപ്പികളും കാരി ബാഗുകളും എല്ലാം അടക്കമാണിത്. ചെന്നൈ തിരുമുൈല്ലവയലിലാണ് സംഭവം.
കുറച്ചു ദിവസമായി മലമൂത്ര വിസർജനത്തിന് പശു കഷ്ടപ്പെടുന്നത് കണ്ടപ്പോഴാണ് ഉടമ മുനിരത്നം ഡോക്ടറുടെ സേവനം തേടിയത്. വെപ്പേരിയിലെ തമിഴ്നാട് വെറ്ററിനറി ആൻഡ് അനിമൽ സയൻസസ് യൂനിവേഴ്സിറ്റിയിൽ എത്തിച്ച പശുവിെൻറ വയർ ആദ്യം എക്സറേ എടുത്തു. തുടർന്ന് അൾട്ര സൗണ്ട് സ്കാനിങ്ങും നടത്തി. രണ്ടിലും അപകടം മണത്തു. തുടർന്ന് നടത്തിയ അടിയന്തര ശസ്ത്രക്രിയയിലാണ് ആമാശയത്തിൽ നിന്ന് 52 കിലോ പ്ലാസ്റ്റിക് പുറത്തെടുത്തത്. ശസ്ത്രക്രിയ അഞ്ചരമണിക്കൂർ നീണ്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.