‘വിവാഹം കഴിച്ചില്ലെങ്കിൽ വിഷം കഴിച്ച് ജീവനൊടുക്കും’; ഓഫിസിലെത്തി കാമുകന്റെ കോളറിൽ പിടിച്ചുവലിച്ച് യുവതി

വിവാഹം കഴിക്കാൻ ക്ഷേത്രത്തിലേക്ക് വരണമെന്നാവശ്യപ്പെട്ട് കാമുകനെ ഓഫിസിലെത്തി കോളറിൽ പിടിച്ചുവലിച്ച് യുവതി. ബിഹാറിലെ ഭഗൽപൂരിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. ഭത്തോഡിയ ഗ്രാമത്തിലെ കരിഷ്മ എന്ന യുവതിയാണ് ഇതേ ഗ്രാമത്തിലുള്ള രോഹിത് കുമാറിന്റെ ഓഫിസിലെത്തിയത്.

ഇരുവരും രണ്ട് വർഷമായി അടുപ്പത്തിലായിരുന്നു. കരിഷ്മ വിവാഹം കഴിക്കണമെന്ന് നിർബന്ധിച്ചപ്പോൾ രോഹിത് സിന്ദൂരം ചാർത്തിയിരുന്നു. എന്നാൽ, രോഹിതിന്റെ കുടുംബം കരിഷ്മയെ സ്വീകരിക്കാൻ വിസമ്മതിക്കുകയും വീട്ടിൽനിന്ന് പുറത്താക്കുകയും ചെയ്തു. ഇതോടെ യുവതി നൽകിയ ബലാത്സംഗ പരാതിയിൽ രോഹിത് ജയിലിലായി.

ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ ശേഷവും കരിഷ്മ വിവാഹം കഴിക്കാൻ സമ്മർദം തുടർന്നു. വിജയിക്കാതിരുന്നതോടെ കഴിഞ്ഞ ദിവസം ഓഫിസിലെത്തി സമീപത്തെ ക്ഷേത്രത്തിലേക്ക് യുവാവിനെ കൊണ്ടുപോകാൻ ശ്രമം നടത്തുകയായിരുന്നു. വിവാഹം കഴിച്ചില്ലെങ്കിൽ വിഷം കഴിച്ച് ജീവനൊടുക്കുമെന്നും യുവതി ഭീഷണിപ്പെടുത്തി. പൊലീസ് ഇരുവരെയും കസ്റ്റഡിയിലെടുക്കുകയും കുടുംബങ്ങളുമായി സംസാരിച്ച് പ്രശ്നപരിഹാരത്തിന് ശ്രമം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.

Tags:    
News Summary - The young woman reached the office and grabbed her boyfriend's collar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.