ചെന്നൈ: അമേരിക്കയിലെ ഷികാഗോ കേന്ദ്രമായി സെക്സ് റാക്കറ്റ് നടത്തിയ യുവ തെലുഗു സിനിമ നിർമാതാവും ഭാര്യയും യു.എസ് പൊലീസിെൻറ പിടിയിൽ. ഹൈദരാബാദ് സ്വദേശി ടി.എ. കിഷൻ മൊഡുഗുമുടി എന്ന ശ്രീരാജ് (35), ഭാര്യ ചന്ദ്രകല പൂർണിമ (32) എന്നിവരാണ് ഷികാഗോവിലെ യു.എസ് ഫെഡറൽ അന്വേഷണ ഏജൻസിയുടെ പിടിയിലായത്. ഏപ്രിൽ 28ന് ഇവർ അറസ്റ്റിലായിരുന്നുവെങ്കിലും അന്വേഷണ നടപടികളുടെ ഭാഗമായി അമേരിക്കൻ പൊലീസ് വിവരം പുറത്തുവിട്ടിരുന്നില്ല.
അമേരിക്കൻ തെലുഗു അസോസിയേഷെൻറ (എ.ടി.എ) സജീവ പ്രവർത്തകനാണ് കിഷൻ. ഇന്ത്യൻ-അമേരിക്കൻ അസോസിയേഷനുകൾ സംഘടിപ്പിക്കുന്ന കലാ സാംസ്കാരിക പരിപാടികളിലേക്ക് യുവനടികൾ, മോഡലുകൾ, ആംഗർമാർ തുടങ്ങിയവരെ എത്തിച്ച് തന്ത്രപരമായി ചതിയിൽ കുടുക്കുകയാണ് ഇവരുടെ പതിവ്. ന്യൂയോർക്, വാഷിങ്ടൺ, ഡല്ലാസ്, ന്യൂജഴ്സി തുടങ്ങിയ നഗരങ്ങളിലെ എൻ.ആർ.െഎ പ്രമുഖർക്ക് താരങ്ങളെ വൻതുക വിലപേശി ദമ്പതികൾ എത്തിച്ചുകൊടുത്തിരുന്നതായും അറിവായിട്ടുണ്ട്. ദമ്പതികൾ ഷികാഗോവിൽ ബുക്ചെയ്ത ഹോട്ടലുകൾ കേന്ദ്രീകരിച്ചും അനാശാസ്യം നടത്തിയിരുന്നു. ഒരു തവണ ബന്ധപ്പെടുന്നതിന് ആയിരം മുതൽ മൂവായിരം വരെ അമേരിക്കൻ ഡോളറാണ് ഇൗടാക്കിയിരുന്നത്. ഒരു വർഷത്തിനിടെ മാത്രം ദമ്പതികൾ 76 എയർലൈൻ ടിക്കറ്റുകൾ വാങ്ങിയിരുന്നതായും 42 ഹോട്ടൽ റിസർവേഷനുകൾ നടത്തിയതായും യു.എസ് പൊലീസ് കണ്ടെത്തി. ചെന്നൈയിലും ബംഗളരൂവിലുമുള്ള രണ്ട് പ്രമുഖ തെന്നിന്ത്യൻ നടികൾ ഉൾപ്പെടെ പത്തോളം യുവതികൾ ഇവരുടെ വലയിൽ കുടുങ്ങിയിരുന്നു. ഭൂരിഭാഗംപേരും തെലുഗു സിനിമ മേഖലയിലുള്ളവരാണ്.
റാക്കറ്റിൽ കുടുങ്ങി നിരന്തരം ചൂഷണത്തിനിരയായ നടിയാണ് പൊലീസിൽ പരാതി നൽകിയത്. ഒരുഘട്ടത്തിൽ നടിയെ ദമ്പതികൾ ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്. ഇവരുടെ വീടുകളിൽ നടത്തിയ തിരച്ചിലിൽ കണ്ടെത്തിയ ഡയറി, മൊബൈൽ ഫോണുകൾ എന്നിവയിൽനിന്ന് ഇടപാടുകളുടെ വിശദവിവരങ്ങൾ പൊലീസിന് ലഭിച്ചു. അതിനിടെ, അറസ്റ്റിലായ ദമ്പതികൾ അമേരിക്കയിലേക്ക് തന്നെയും ക്ഷണിച്ചിരുന്നതായി തെലുഗു നടി ശ്രീറെഡ്ഡി അറിയിച്ചു. സംഭവം തെലുഗു സിനിമ മേഖലയിൽ ചൂടേറിയ ചർച്ചയായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.