ന്യൂഡൽഹി: തബ്ലീഗ് ജമാഅത്ത് നേതാവ് മൗലാന സഅദ് കാന്ധലവിയുടെ കോവിഡ് 19 പരിശോധന ഫലം നെഗറ്റീവെന്ന് റിപ്പ ോർട്ട്. അദ്ദേഹത്തിെൻറ അഭിഭാഷകനാണ് ഇതുമായി ബന്ധപ്പെട്ട വിവരം പുറത്തുവിട്ടത്. നിസാമുദ്ദീന്‍ മര്‍ക്കസ് മേധാവിയെ കോവിഡ് പരിശോധനക്ക് വിധേയമാക്കണമെന്ന് ഡൽഹി ക്രൈം ബ്രാഞ്ചാണ് ഉത്തരവിട്ടിരുന്നത്. അദ്ദേഹം തിങ്കളാഴ്ച ക്രൈംബ്രാഞ്ചിന് മുന്നിൽ ഹാജരായേക്കുമെന്നും ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്തു.
കഴിഞ്ഞ വെള്ളിയാഴ്ച ഇന്ത്യാ ടുഡേക്ക് അനുവദിച്ച അഭിമുഖത്തിൽ താൻ കോവിഡ് പരിശോധനക്ക് വിധേയമായെന്നും ഫലത്തിനായി കാത്തിരിക്കുകയാണെന്നും സഅദ് കാന്ധലവി പറഞ്ഞിരുന്നു. ലോക്ഡൗൺ പ്രഖ്യാപിക്കുന്നതിന് മുമ്പ് ഡൽഹിയിലെ നിസാമുദ്ദീനിലുള്ള മർകസിൽ തബ്ലീഗ് ജമാഅത്തിെൻറ സമ്മേളനം നടത്തിയതിെൻറ പേരിലാണ് ഇദ്ദേഹത്തിനെതിരെ കേസെടുത്തത്.
മൗലാന സാദടക്കം ഏഴ് പേർക്കെതിരെ ഡൽഹി ക്രൈം ബ്രാഞ്ച് എഫ്.െഎ.ആർ രേഖപ്പെടുത്തിയിരുന്നു. നിസാമുദ്ദീൻ പൊലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഹൗസ് ഒാഫീസറായിരുന്നു പരാതി നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.