ന്യൂഡൽഹി: ദലിത് സംഘടനകളുടെ ആഭിമുഖ്യത്തിൽ ഗുജറാത്തിൽ നടന്ന പരിപാടിയിൽ പെങ്കടുക്കുന്നതിന് സ്വിറ്റ്സർലൻഡിൽനിന്നെത്തിയ മുൻ നയതന്ത്ര ഉദ്യോഗസ്ഥനെ സന്ദർശനം വിലക്കി കേന്ദ്ര സർക്കാർ തിരിച്ചയച്ചു.
ദലിത് ഫൗണ്ടേഷൻ, സാമൂഹികനീതി കേന്ദ്രം എന്നിവ പോലുള്ള സംഘടനകളുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന സന്നദ്ധ സംഘടന ‘ജൻവികാസി’െൻറ നേതാവ് ഗഗൻ സേഥിയുടെ ക്ഷണപ്രകാരമാണ് 75കാരനായ സ്വിസ് മുൻ നയതന്ത്ര ഉദ്യോഗസ്ഥൻ കുർട്ട് വൊഗെലെ അഹ്മദാബാദിലെത്തിയത്. എന്നാൽ, കരിമ്പട്ടികയിലാണ് പേരെന്നും ഗുജറാത്തിൽ പോകാൻ അനുവാദമില്ലെന്നും ബന്ധപ്പെട്ടവർ അറിയിക്കുകയായിരുന്നു.
രണ്ടാഴ്ച മുമ്പാണ് സംഭവം. എന്നാൽ, തന്നെ കരിമ്പട്ടികയിൽപെടുത്തി തിരിച്ചയച്ചതിെൻറ കാരണം അറിയിക്കണമെന്ന് സ്വിറ്റ്സർലൻഡിലെ ഇന്ത്യൻ സ്ഥാനപതി സിബി ജോർജിനു നൽകിയ കത്തിൽ വൊഗെലെ ആവശ്യപ്പെട്ടു. കഴിഞ്ഞ ഡിസംബറിൽ കിട്ടിയ വിസ എമിഗ്രേഷൻ അധികൃതർ സ്വീകരിച്ചില്ല. അതുകൊണ്ട് ഉടനടി സ്വിറ്റ്സർലൻഡിലേക്ക് മടങ്ങേണ്ടിവന്നുവെന്ന് കത്തിൽ പറഞ്ഞു.
നയതന്ത്ര ഉദ്യോഗസ്ഥനെന്ന നിലയിൽ സ്വിസ് വികസന സഹകരണ കൂട്ടായ്മയുടെ ഭാഗമായി വൊഗെലെ ഇന്ത്യയിൽ പ്രവർത്തിച്ചിരുന്നു. അതുകൊണ്ടുതന്നെ ഇൻറലിജൻസ് ബ്യൂറോ തടയേണ്ട കാര്യമില്ല. കഴിഞ്ഞ വർഷം ജനുവരിയിൽ മിൽമ മലബാർ യൂനിയെൻറ ക്ഷണപ്രകാരം വൊഗെലെ കേരളത്തിൽ എത്തിയിരുന്നു. അപ്പോൾ പ്രശ്നങ്ങളൊന്നും ഉണ്ടായില്ല. ഗുജറാത്തിലെ സംഘടനകൾക്ക് സാമ്പത്തികസഹായത്തിന് വഴിയൊരുക്കിയേക്കാം എന്ന സംശയമാണ് ഇപ്പോഴത്തെ നടപടിക്ക് പ്രേരകമെന്നാണ് സൂചന. 40 വർഷം ഇന്ത്യയുമായി പ്രഫഷനൽ ബന്ധമുള്ള തനിക്ക്, സ്വിസ് െഡവലപ്മെൻറ് കോഒാപറേഷെൻറ സഹായം നബാർഡ്, മിൽമ, തൃശൂരിലെ തദ്ദേശ ഭരണ ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങിയവക്ക് ലഭ്യമാക്കാൻ സാധിച്ചിട്ടുണ്ടെന്നും ഇതിനിടയിലും തിരിച്ചയക്കപ്പെട്ടു എന്നത് അമ്പരപ്പിച്ചുവെന്നും വൊഗെലെ കത്തിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.