കൊൽക്കത്ത: രാമകൃഷ്ണ മഠത്തിന്റെയും രാമകൃഷ്ണ മിഷന്റെയും അധ്യക്ഷൻ സ്വാമി സ്മരാണനന്ദ (95) അന്തരിച്ചു. രാമകൃഷ്ണ മിഷൻ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സ്വാമി വിവേകാനന്ദൻ സ്ഥാപിച്ച രാമകൃഷ്ണ മിഷന്റെ 16ാം അധ്യക്ഷനായി സ്വാമി സ്മരാണനന്ദ 2017ലാണ് ചുമതലയേറ്റത്. തമിഴ്നാട്ടിലെ തഞ്ചാവൂരിൽ 1929ലാണ് ജനനം. 1952ൽ 22ാം വയസ്സിലാണ് മുംബൈ ആശ്രമത്തിൽ ചേർന്നത്. 1960ൽ സ്മരാണനന്ദ എന്ന പേര് സ്വീകരിച്ച് സന്ന്യാസ ജീവിതത്തിലേക്ക് പ്രവേശിച്ചു.
കൊൽക്കത്ത, മായാവതി ശാഖകളിലായി 18 വർഷം സേവനമനുഷ്ഠിച്ചു. സ്വാമി വിവേകാനന്ദൻ തുടങ്ങിയ പ്രബുദ്ധ ഭാരത ഇംഗ്ലീഷ് ജേണലിന്റെ അസിസ്റ്റന്റ് എഡിറ്ററായും പ്രവർത്തിച്ചു. 1991ൽ ചെന്നൈയിലെ ശ്രീരാമകൃഷ്ണ മഠം മേധാവിയായി. സ്വാമി സ്മരാണനന്ദയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവർ അനുശോചിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.