ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സുഹൃത്തും വ്യവസായിയുമായ ഗൗതം അദാനിക്കെതിരെ ബി.ജെ.പി എം.പി സുബ്രഹ്മണ്യൻ സ്വാമി. അദാനി സംശയകരമായ സാമ്പത്തിക ഇടപാടുകളിലും കള്ളപ്പണം വെളുപ്പിക്കലിലും ഏർപ്പെട്ടതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ഉദ്ധരിച്ച് സ്വാമി ആരോപിച്ചു. ട്വിറ്ററിലൂടെയാണ് സ്വാമിയുെട വിമർശനം.
അദാനി സാമ്പത്തിക കാര്യത്തിൽ ട്രപ്പീസ് കളിക്കുന്ന കലാകാരനാണെന്ന് രണ്ടു വർഷം മുമ്പ് താൻ പറഞ്ഞപ്പോൾ ബി.ജെ.പി െഎ.ടി സെല്ലിലെ വ്യാജന്മാൻ എനിക്കെതിരെ തിരിഞ്ഞു. ഇന്നിതാ അദാനിയുടെ സീഷെല്ലിലെ സംശയകരമായ സാമ്പത്തിക ഇടപാടുകളെയും കള്ളപ്പണം വെളുപ്പിക്കുന്നതിനെയും കുറിച്ച് അമേരിക്ക അന്വേഷണം ആരംഭിച്ചത് ഇന്ത്യൻ എക്സ്പ്രസ് പ്രസിദ്ധീകരിച്ചിരിക്കുന്നു എന്നാണ് സ്വാമിയുെട ട്വീറ്റ്.
സീഷെൽ ദ്വീപ സമൂഹത്തിലെ തിയൻവില്ലെ ഫിനാൻസിയർ എന്ന പേരിലെ സ്ഥാപനം അദാനി ഗ്രൂപ്പിന് 1.4 കോടി ഡോളർ കൈമാറിയതായാണ് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.