ന്യൂഡൽഹി: സുപ്രധാനമായ വിദേശകാര്യ മന്ത്രി പദം ഇത്തവണ ലഭിച്ചിരിക്കുന്നത് മുൻ നയതന്ത്ര ഉദ്യോഗസ്ഥനായ സുബ്രഹ് മണ്യം ജയശങ്കർ എന്ന എസ്. ജയശങ്കറിന്. വിദേശകാര്യവുമായി ബന്ധപ്പെട്ടുള്ള അദ്ദേഹത്തിൻെറ പരിചയ സമ്പത്ത് കൊണ് ടു തന്നെയാണ് വിദേശകാര്യ വകുപ്പിൻെറ ചുമതല നരേന്ദ്രമോദി അദ്ദേഹത്തെ ഏൽപ്പിച്ചത്.
മോദി ആദ്യമായി പ്രധാന മന്ത്രിയായി അധികാരമേൽക്കുമ്പോൾ ഇന്ത്യയുടെ വിദേശകാര്യ സെക്രട്ടറിയായിരുന്നു എസ്. ജയശങ്കർ. ഇന്ത്യയുടെ അംബാസിഡറായും അദ്ദേഹം സേവനമനുഷ്ഠിച്ചിരുന്നു. വിദേശകാര്യ സെക്രട്ടറിയായി ചുമതലയേൽക്കുന്നതിന് മുമ്പ് യു.എസിലെയും ചൈനയിലേയും അംബാസിഡറായിരുന്നു. ദേവയാനി കോബ്രഗഡെയുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇന്ത്യ-യു.എസ് നയതന്ത്ര ബന്ധം വഷളായ ഘട്ടത്തിലാണ് യു.എസിലെ ഇന്ത്യൻ അംബാസഡറായി ചുമതലയേൽക്കുന്നത്.
1977 ബാച്ച് ഐ.എഫ്.എസ് ഓഫീസറായ സുബ്രഹ്മണ്യം ജയശങ്കർ 2017ലെ ദോക്ലാം വിഷയത്തിൽ ചൈനയുമായി നില നിന്ന പ്രശ്നത്തിൽ ഇടെപട്ട് പ്രവർത്തിച്ചത് അന്നത്തെ അംബാസിഡറായിരുന്ന ജയശങ്കറായിരുന്നു. മൻമോഹൻ സിങ്ങിൻെറ ഭരണകാലത്ത് യു.എസുമായുള്ള ആണവ കരാർ വിഷയത്തിൽ ഇടപെട്ട് ചർച്ച നടത്തുകയും ധാരണയിലത്താൻ മുൻകൈയെടുക്കുകയും ചെയ്തതും ജയശങ്കറായിരുന്നു.
രാജ്യത്തെ പ്രമുഖ നയ രൂപീകരണ വിദഗ്ധനായ അന്തരിച്ച കെ. സുബ്രഹ്മണ്യത്തിൻെറ മകനാണ് എസ്. ജയശങ്കർ. ഡൽഹിയിലെ സെൻറ് സ്റ്റീഫൻസ് കോളജിൽ നിന്ന് ബിരുദവും രാഷ്ട്രമീമാംസയിൽ ബിരുദാനന്തര ബിരുദവും നേടിയ അദ്ദേഹം ജവഹർലാൽ സെഹ്റു സർവകലാശാല(ജെ.എൻ.യു)യിൽ നിന്ന് അന്താരാഷ്ട്ര ബന്ധത്തിൽ എംഫിലും പി.എച്ച്.ഡിയും കരസ്ഥമാക്കിയിട്ടുണ്ട്. ഇത്തവണ രാജ്യം ജയശങ്കറിന് പത്മശ്രീ പുരസ്കാരം നൽകി ആദരിക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.