ഹൈദരാബാദ്: കൊറോണ വൈറസ് ഭീതി മാറ്റാൻ പൊതുവേദിയിൽ നിന്ന് ചിക്കൻ കഴിച്ച് തെലങ്കാന മന്ത്രിമാർ. മാംസം, മുട് ട എന്നിവയിലൂടെ വൈറസ് ബാധിക്കുമെന്ന വ്യാജപ്രചരണങ്ങൾക്കെതിരെയാണ് മന്ത്രിമാർ ഒരുമിച്ചത്.
താക് ബുന്ദ് ഏരിയയിൽ സംഘടിപ്പിച്ച കൊറോണ വൈറസ് ബോധവത്കരണ പരിപാടിയിൽ മന്ത്രിമാരായ കെ.ടി രാമ റാവു, എതേല രാജേന്ദർ, താലസാനി ശ്രീനിവാസ് യാദവ് എന്നിവരാണ് പങ്കെടുത്തത്. ചിക്കൻ, മുട്ട എന്നിവ കഴിക്കുന്നതിലൂടെ വൈറസ് ബാധയുണ്ടാകുെമന്ന പ്രചരണം തെറ്റാണെന്നും ഇന്ത്യയിൽ വൈറസ് പടരുന്ന സാഹചര്യമില്ലെന്നും മന്ത്രിമാർ പറഞ്ഞു. കൂടാതെ മന്ത്രിമാർ ഉൾപ്പെടെ വേദിയിലുള്ള എല്ലാവരും പൊരിച്ച ചിക്കൻ കഴിക്കുകയും ചെയ്തു.
ചൈനയിൽ നിന്നും ഇന്ത്യയിൽ തിരിച്ചെത്തിയ വ്യക്തികളെ ഐസലോഷൻ വാർഡുകളിൽ പ്രവേശിപ്പിച്ച് നിരീക്ഷിച്ചിരുന്നു. എന്നാൽ ഇന്ത്യയിൽ ഇതുവരെ മരണങ്ങൾ റിേപ്പാർട്ട് ചെയ്തിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.