സോനം വാങ്ചുക്

ലഡാക്കിന് പ്രത്യേക ഭരണഘടനാ സംരക്ഷണം; ചർച്ചകൾ പുരോഗമിക്കുകയാണെന്ന് സോനം വാങ്ചുക്, കോക്രോച്ച് ജനതാ പാർട്ടിയെ പിന്തുണക്കുന്നുയെന്നും കൂട്ടിച്ചേർത്തു

ലഡാക്കിന് പ്രത്യേക ഭരണഘടനാ സംരക്ഷണം നൽകുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ പുരോഗമിക്കുകയാണെന്ന് പ്രശസ്ത പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക് വ്യക്തമാക്കി. ന്യൂഡൽഹിയിൽ നടന്ന ഉന്നതതല യോഗത്തിലെ ചർച്ചകൾ ശുഭപ്രതീക്ഷ നൽകുന്നതാണെന്നും എന്നാൽ ഇതൊരു തുടക്കം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. ലഡാക്കിലെ ലേ അപെക്സ് ബോഡി, കാർഗിൽ ഡെമോക്രാറ്റിക് അലയൻസ് എന്നിവയുടെ പ്രതിനിധികൾ കേന്ദ്ര ആഭ്യന്തര മന്ത്രാലയവുമായി നടത്തിയ ചർച്ചയിൽ പ്രദേശത്തിന് പ്രത്യേക ഭരണഘടനാ പരിരക്ഷ നൽകുന്ന കാര്യത്തിൽ തത്വത്തിൽ ഒരു ധാരണയിലെത്തിയിരുന്നു.

ലഡാക്കിന് അനുയോജ്യമായ രീതിയിൽ ഒരു നിയമനിർമ്മാണ സഭ രൂപീകരിച്ച് ജനാധിപത്യം പുനഃസ്ഥാപിക്കുന്ന കാര്യത്തിൽ പൊതുസമ്മതമുണ്ടായിട്ടുണ്ടെന്നും എന്നാൽ ഇതൊരു പൂർണ്ണമായ കരാറായി മാറിയിട്ടില്ലാത്തതിനാൽ ഇപ്പോൾത്തന്നെ വിജയം ആഘോഷിക്കാനോ നിരാശപ്പെടാനോ സമയമായിട്ടില്ലെന്നും സോനം വാങ്ചുക് കൂട്ടിച്ചേർത്തു.ഇന്ത്യൻ ഭരണഘടനയിലെ ആർട്ടിക്കിൾ 371 എന്നത് ചില പ്രത്യേക സംസ്ഥാനങ്ങൾക്കും പ്രദേശങ്ങൾക്കും അവിടുത്തെ സാംസ്കാരിക വ്യക്തിത്വം, ഭൂമിയുടെ അവകാശം, പ്രാദേശിക തൊഴിലവസരങ്ങൾ, ഭരണസംവിധാനങ്ങൾ എന്നിവ സംരക്ഷിക്കുന്നതിനായി പ്രത്യേക പദവിയും സ്വയംഭരണാധികാരവും നൽകുന്ന വകുപ്പാണ്. നിലവിൽ ലഡാക്കിനായി ഇത്തരം സുരക്ഷാ മാനദണ്ഡങ്ങൾ നിശ്ചയിക്കാനുള്ള ചർച്ചകളാണ് നടക്കുന്നത്.

ഇതോടൊപ്പം, അടുത്തിടെ സോഷ്യൽ മീഡിയയിൽ വൈറലായ 'കോക്രോച്ച് ജനതാ പാർട്ടി' എന്ന കൂട്ടായ്മക്ക് സോനം വാങ്ചുക് പിന്തുണ പ്രഖ്യാപിച്ചു. തനിക്ക് അതിൽ ഔദ്യോഗികമായി അംഗമാകാനുള്ള യോഗ്യതയില്ലെങ്കിലും ആശയപരമായി താനൊരു 'ഹോണററി കോക്രോച്ച്' ആണെന്ന് അദ്ദേഹം തമാശയോടെ പറഞ്ഞു. എന്നാൽ, ഈ കൂട്ടായ്മ ബംഗളൂരുവിൽ നടത്താനിരുന്ന സമ്മേളനത്തിന് കർണാടക പൊലീസ് അനുമതി നിഷേധിച്ചു. പൊലീസിന്റെ ഈ തീരുമാനത്തിന് പിന്നിൽ കൃത്യമായ കാരണങ്ങളുണ്ടാകുമെന്നാണ് കർണാടക ആഭ്യന്തര മന്ത്രി ജി. പരമേശ്വര പ്രതികരിച്ചത്. 

Tags:    
News Summary - Sonam Wangchuk says talks on special constitutional protection for Ladakh are progressing; adds that he supports the Cockroach Janata Party

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.