ഭൂരിപക്ഷമുണ്ട്; സർക്കാർ രൂപീകരിക്കുമെന്ന് ശരത് പവാർ

മുംബൈ: മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരിക്കാനുള്ള ഭൂരിപക്ഷം സേന-കോൺഗ്രസ്-എൻ.സി.പി സഖ്യത്തിനുണ്ടെന്ന് ശരത് പവാർ. 170 അംഗങ്ങൾ സഖ്യത്തെ പിന്തുണക്കും. അജിത് പവാർ പാർട്ടി അച്ചടക്കം ലംഘിച്ചിരിക്കുകയാണ്. എൻ.സി.പിയുടെ ഒരു പ്ര വർത്തകനോ നേതാവോ പോലും ബി.ജെ.പി-എൻ.സി.പി സഖ്യത്തെ അനുകൂലിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. എൻ.സി.പി-ശിവസേന ന േതാക്കളുടെ സംയുക്ത വാർത്താസമ്മേളനത്തിലാണ് അദ്ദേഹത്തിെൻറ പ്രതികരണം. കോൺഗ്രസ് വാർത്താ സമ്മേളനത്തിൽ പങ്കെടുത്തില്ല.

ഇന്ന് വൈകീട്ട് നടക്കുന്ന എൻ.സി.പി പാർട്ടിയോഗത്തിൽ പുതിയ പാർലമെൻററി പാർട്ടി നേതാവിനെ തെരഞ്ഞെടുക്കും. അജിത് പവാറിനൊപ്പം സത്യപ്രതിജ്ഞ ചടങ്ങിന് പോയ എം.എൽ.എമാർ ഇപ്പോഴും പാർട്ടിക്കൊപ്പമുണ്ടെന്നും ശരത് പവാർ അവകാശപ്പെട്ടു. 11 എം.എൽ.എമാർ രാജ്ഭവനിൽ അജിത് പവാറിനൊപ്പം പോയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഈ 11 എം.എൽ.എമാരാണ് വാർത്ത സമ്മേളനത്തിൽ പങ്കെടുക്കുന്നതെന്നും ശരത് പവാർ വ്യക്തമാക്കി.

മഹാരാഷ്ട്ര നാടകീയ നീക്കങ്ങൾക്കാണ് ഇന്ന് സാക്ഷ്യം വഹിച്ചത്. സർക്കാറുണ്ടാക്കാൻ ഗവർണറെ കാണാൻ സേന-എൻ.സി.പി-കോൺഗ്രസ് പാർട്ടികൾ തീരുമാനിച്ചതിന് പിന്നാലെ ബി.ജെ.പി മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫട്നാവിസ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കുകയായിരുന്നു.

Tags:    
News Summary - sivasena-NCP Press meet-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.