ശിവസേന വർഗീയ പാർട്ടിയല്ലെന്ന് സിദ്ധരാമയ്യ

ബംഗളൂരു: ബി.ജെ.പി നയിക്കുന്ന എൻ.ഡി.എയുമായി ബന്ധം വിച്ഛേദിച്ചതു മുതൽ ശിവസേന വർഗീയ പാർട്ടിയല്ലെന്ന് നിയമസഭ പ്ര തിപക്ഷ േനതാവ് സിദ്ധരാമയ്യ. മഹാരാഷ്ട്രയിൽ കോൺഗ്രസ് നിലപാട് സംബന്ധിച്ച മാധ്യമപ്രവർത്തകരുടെ ചോദ്യത്തോ ട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഭൂരിപക്ഷമില്ലാതിരുന്നിട്ടും മഹാരാഷ്ട്രയിൽ ബി.ജെ.പി സർക്കാറിന് അനുമത ി നൽകിയ കേന്ദ്രസർക്കാർ ഭരണഘടന പ്രതിസന്ധി സൃഷ്ടിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കർണാടകയിൽ ഉപതെരഞ്ഞെടുപ്പിന് പിന്നാലെ ബി.ജെ.പി സർക്കാർ നിലംപൊത്തും. സർക്കാറിനെ നിലനിർത്താൻ ബി.ജെ.പിക്ക് എേട്ടാ ഒമ്പതോ സീറ്റുകൾ വേണ്ടി വരും. എന്നാൽ, നിലവിലെ സാഹചര്യത്തിൽ ഇത്രയും സീറ്റുകൾ ബി.ജെ.പിക്ക് നേടാനാവില്ല. ഒാപറേഷൻ താമരയിലൂടെ യെദിയൂരപ്പ എം.എൽ.എമാരെ വിലക്കെടുക്കുകയായിരുന്നു. ഒാരോ എം.എൽ.എമാർക്കും 25 മുതൽ 30 കോടി വരെയാണ് നൽകിയത്.

തന്നെ വിലക്കെടുക്കാൻ ബി.ജെ.പി ശ്രമിക്കുന്നതായി കോലാർ ജെ.ഡി-എസ് എം.എൽ.എ ശ്രീനിവാസ് ഗൗഡ ഉയർത്തിയ ആരോപണത്തെ കുറിച്ച് യെദിയൂരപ്പക്ക് എന്താണ് പറയാനുള്ളത്. ഗുൽബർഗയിലെ ജെ.ഡി^എസ് എം.എൽ.എക്ക് പണം വാഗ്ദാനം ചെയ്തത് പുറത്തുവന്നതും ശബ്ദ സന്ദേശത്തിലുള്ള തെൻറ ശബ്ദമാണെന്ന് യെദിയൂരപ്പ സമ്മതിച്ചതും അദ്ദേഹം ഒാർമിപ്പിച്ചു.

Tags:    
News Summary - Shiv Sena Siddaramaiah -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.