പുണെ: അജിത് പവാറിെൻറ പിന്തുണയോടെ മഹാരാഷ്ട്രയിൽ ബി.ജെ.പി ഭരണം പിടിച്ചടക്കിയത ോടെ ബാരാമതിയിലെ എൻ.സി.പി പ്രവർത്തകർ ഉലഞ്ഞിരിക്കുകയാണ്. എൻ.സി.പിയുടെ കോട്ടയാ ണ് ബാരാമതി. എങ്കിലും പാർട്ടിയിലെ പ്രതിസന്ധി പരിഹരിക്കാൻ മുതിർന്ന നേതാവായ ശരദ് പ വാറിന് കഴിയുമെന്ന പ്രതീക്ഷയിലാണ് ബാരാമതി നിവാസികൾ. ശരദ് പവാറിെൻറ സഹോദര െൻറ മകനായ അജിത് പവാർ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മത്സരിച്ച് ജയിച്ച മണ്ഡലമാണ് പുണെയിലെ ബാരാമതി. 1.65 ലക്ഷം വോട്ടിെൻറ വൻ ഭൂരിപക്ഷത്തിലായിരുന്നു ജയം.
എന്നാൽ, എതിരാളിയായ ബി.ജെ.പിയുമായി കൈകോർത്ത അജിത്തിെൻറ പ്രവൃത്തിയിൽ വോട്ടർമാർ നിരാശരാണെന്നാണ് പ്രതികരണങ്ങൾ നൽകുന്ന സൂചന. ‘‘അജിത്തിെൻറ തീരുമാനം തെറ്റാണ്. മുതിർന്ന നേതാവായ ശരദ് പവാർ പാർട്ടിയെ ശക്തമായി തിരിച്ചുകൊണ്ടുവരുമെന്നാണ് തങ്ങളുടെ പ്രതീക്ഷ’’ -പേരു വെളിപ്പെടുത്താത്ത ഒരു 35കാരൻ പ്രതികരിച്ചു.
ശിവസേനയും എൻ.സി.പിയും ചേർന്ന് സർക്കാർ രൂപവത്കരിക്കുമെന്ന് ഏതാണ്ട് ഉറപ്പിച്ചിരുന്നതായും പലയിടത്തും ഗ്രാമീണർ പടക്കങ്ങളുമായി ആഘോഷം തുടങ്ങിയിരുന്നുവെന്നും മറ്റൊരാൾ പറഞ്ഞു. എന്നാൽ, ശനിയാഴ്ച പുലർന്നതോടെ ആഘോഷം നിലച്ചു. ശരദ് പവാറിനെ അഭിവാദ്യം ചെയ്ത് കൂറ്റൻ ഫ്ലക്സ് ബാരാമതിയിൽ സ്ഥാപിച്ചെങ്കിലും ചിത്രം മാറിയപ്പോൾ പാർട്ടി പ്രാദേശിക ഘടകം ഇടെപട്ട് അതു മാറ്റി.
പാർട്ടിയുടെ നിലവിലെ അവസ്ഥയിൽ ജനം ആശയക്കുഴപ്പത്തിലാണെന്ന് പവാർ കുടുംബവുമായി അടുത്ത ബന്ധമുള്ള ബാരാമതിയിലെ പ്രവർത്തകൻ പറഞ്ഞു. അജിത് പാർട്ടിയിലേക്ക് മടങ്ങിവരുമെന്ന പ്രതീക്ഷയും ചിലർ പുലർത്തുന്നു. അതേസമയം, അജിത്തിന് അനുകൂലമായും ചില പ്രതികരണങ്ങൾ ഉയരുന്നുണ്ട്. ശരദ് പവാറിനെക്കാളും മകൾ സുപ്രിയയെക്കാളും അജിത്തിന് ജനങ്ങളുമായി ബന്ധമുണ്ടെന്നും താഴെത്തട്ടിൽ പ്രവർത്തിക്കുന്ന രാഷ്ട്രീയ നേതാവാണെന്നും ഒരാൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.