ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടക്കുന്ന സമരം നോയിഡ കാളിന്ദി കുഞ്ച് ദേ ശീത പാതയിൽ തന്നെ തുടരുമെന്നും മറ്റൊരിടത്തേക്കും മാറില്ലെന്നും ശഹീൻബാഗിൽ രാപ്പക ൽ സമരം നടത്തുന്ന സ്ത്രീകൾ. ഭരണഘടന സംരക്ഷിക്കലാണ് മറ്റെന്തിനെക്കാൾ വലുതെന്നും സമരക്കാർ പറഞ്ഞു. ഗതാഗതം തടസ്സപ്പെടുത്തി ഒരു മാസമായി നടക്കുന്ന സമരത്തിനെതിരെ ഡൽഹി ഹൈകോടതിയിൽ പൊതുതാൽപര്യ ഹരജി ഫയൽ ചെയ്തിരുന്നു.
ഇതിൽ വാദം കേൾക്കവെ പൊലീസിനോട് പൊതുജനങ്ങളുടെ ബുദ്ധിമുട്ടുകൾ കണക്കിലെടുത്ത് ഇക്കാര്യത്തിൽ എെന്തങ്കിലും ചെയ്യാനാകുമോ എന്ന് പരിശോധിക്കാൻ കോടതി ആവശ്യപ്പെട്ടു. ഇതിെൻറ പശ്ചാത്തലത്തിലായിരുന്നു സമരക്കാരുടെ പ്രതികരണം. അതേസമയം, സമരക്കാരെ ഒഴിപ്പിക്കാൻ സാധ്യതയുണ്ടെന്ന വാർത്ത വന്നതോടെ കഴിഞ്ഞ ദിവസങ്ങളിൽ ആയിരക്കണക്കിന് ആളുകളാണ് ദിനേന ശഹീൻബാഗിൽ എത്തുന്നത്.
ജാമിഅ അതിക്രമത്തിന് ഒരുമാസം പിന്നിട്ട ബുധനാഴ്ച ഐക്യദാർഢ്യവുമായി കാമ്പസിലെത്തിയവർ ശഹീൻബാഗിലെ സമരപ്പന്തലിലും എത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.