ന്യൂഡൽഹി: ശാഹീൻബാഗിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം നടത്തുന്നവർക്ക് ആഭ്യന്തര മന്ത്രി അമിത് ഷായുട െ വസതിയിലേക്ക് മാർച്ച് നടത്തുന്നതിന് അനുമതി നിഷേധിച്ചതായി റിപ്പോർട്ട്. ശനിയാഴ്ച വൈകീട്ട് മൂന്ന് മണിക്കാണ് പ്രതിഷേധക്കാർ മാർച്ച് നടത്താൻ അനുമതി തേടിയത്. എന്നാൽ, മാർച്ചിന് ഡൽഹി പൊലീസ് അനുമതി നിഷേധിച്ചുവെന്നാണ് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നത്.
ഏകദേശം 5000 പേർ കാൽനടയായി അമിത് ഷായുടെ വസതിയിലേക്ക് പോകാനാണ് തീരുമാനിച്ചത്. പൗരത്വ ഭേദഗതി നിയമത്തെ കുറിച്ച് ആരുമായും ചർച്ചയാവാമെന്ന അമിത് ഷായുടെ പ്രസ്താവന പുറത്ത് വന്നതിന് പിന്നാലെയാണ് അദ്ദേഹത്തെ നേരിൽ കാണുമെന്ന് ശാഹീൻബാഗ് സമരക്കാർ പ്രഖ്യാപിച്ചത്.
എന്നാൽ, എല്ലാവരും ഒരുമിച്ചായിരിക്കും അമിത് ഷായെ കാണുകയെന്നും ഇതിന് അനുമതി നൽകണമെന്നുമായിരുന്നു സമരക്കാരുടെ പ്രധാന ആവശ്യങ്ങളിലൊന്ന്. എന്നാൽ, ഇക്കാര്യത്തിൽ ആഭ്യന്തര മന്ത്രി പ്രതികരിച്ചിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.