യു.പിയിൽ അഭയകേന്ദ്രത്തിലെ ഗർഭിണികളായ അഞ്ചുകുട്ടികൾക്ക് കോവിഡ്

കാൺപൂർ: ഉത്തർ പ്രദേശിലെ അഭയ കേന്ദ്രത്തിൽ പ്രായപൂർത്തിയാകാത്ത ഗർഭിണികളായ കുട്ടികൾക്ക് കോവിഡ്. ഗർഭിണികളായ ഏഴു പെൺകുട്ടികളിൽ അഞ്ചുപേർക്കാണ് കോവിഡ് സ്ഥിരീകരിച്ചതെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ ദിനേശ് കുമാർ പി. പറഞ്ഞു.

വിവിധ ഇടങ്ങളിൽനിന്ന് രക്ഷപ്പെടുത്തി സ്വരൂപ് നഗറിലെ അഭയകേന്ദ്രത്തിൽ എത്തിക്കുേമ്പാൾ ഇവർ ഗർഭിണികളായിരുന്നു. ആഗ്ര, കനൗജ്, എട്ടാ, ഫിറോസാബാദ്, കാൺപൂർ എന്നിവിടങ്ങളിൽനിന്നാണ് ഇവരെ ആറുമാസം മുമ്പ് അഭയ കേന്ദ്രത്തിലെത്തിച്ചത്. ഇവിടെ എത്തിക്കുേമ്പാൾ ഇവർ രണ്ടുമാസം ഗർഭിണികളായിരുന്നു. ഇവരിൽ അഞ്ചുപേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. പെൺകുട്ടികളിൽ ഒരാൾക്ക് എച്ച്.െഎ.വി പോസിറ്റീവും ഒരാൾക്ക് ഹെപ്പറ്റൈറ്റിസ് സിയും സ്ഥിരീകരിച്ചതിനെ തുടർന്ന് ഹാലറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കാൺപൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന കോവിഡ് രോഗികളുമായി രണ്ടുപെൺകുട്ടികൾ സമ്പർക്കം പുലർത്തിയതിനെ തുടർന്നായിരുന്നു ആദ്യം അഭയകേന്ദ്രത്തിൽ കോവിഡ് സ്ഥിരീകരിച്ചത്. അഭയകേന്ദ്രത്തിലെ 57 പേർക്കാണ് ഒരാഴ്ചക്കിടെ കോവിഡ് ബാധിച്ചത്. ഇവരെല്ലാവരും നിരീക്ഷണത്തിലാണ്. രോഗം സ്ഥിരീകരിച്ച ഭൂരിഭാഗം പേർക്കും രോഗലക്ഷണങ്ങളില്ലായിരുന്നു. അഭയകേന്ദ്രം തിങ്കളാഴ്ച അണുവിമുക്തമാക്കും. 

Tags:    
News Summary - Seven Minors in UP Shelter Home Found Covid Positive

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.