മുംബൈ: രണ്ട് കശ്മീരി വിദ്യാർഥികളെ ആക്രമിച്ച യുവസേന പ്രവർത്തകരെ പുറത്താക്കി. മഹാരാഷ്ട്രയിലെ യുവത്മാളിൽ ക ശ്മീരി വിദ്യാർഥികളെ ആക്രമിച്ച പ്രവർത്തകരെയാണ് സംഘടന പുറത്താക്കിയിരിക്കുന്നത്. യുവസേന പ്രവർത്തകർ കശ്മീര ി വിദ്യാർഥികളെ ആക്രമിക്കുന്നതിെൻറ വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു.
ശിവസേനയുടെ യുവജന സംഘടനയായ യുവ സേനയുടെ പ്രവർത്തകരായ എട്ട് പേർ ചേർന്നാണ് കശ്മീരി വിദ്യാർഥികളെ ആക്രമിച്ചതെന്ന് പൊലീസിെൻറ കുറ്റപത്രത്തിൽ പറയുന്നു. ദയാബാദ് പേട്ടൽ ശാരീരിക് ശിക്ഷൻ മഹാവിദ്യാലയത്തിലെ വിദ്യാർഥികളാണ് ആക്രമണത്തിന് ഇരയായത്. താമസ സ്ഥലത്തേക്ക് മടങ്ങുന്നതിനിടെയായിരുന്നു സംഭവം. ആക്രമണത്തിന് ശേഷം കശ്മീരി വിദ്യാർഥികളോട് വന്ദേമാതരം ചൊല്ലാനും ഭാരത് മാതാ കീ ജയ് വിളിക്കാനും ആവശ്യപ്പെട്ടതായും പൊലീസ് വ്യക്തമാക്കുന്നു. ഒന്നര വർഷമായി മഹാരാഷ്ട്രയിലുണ്ടെന്നും പുൽവാമ ഭീകരാക്രമണത്തിന് ശേഷം ഇവിടം വിട്ട് പോകാനാണ് പലരും ആവശ്യപ്പെടുന്നതെന്നും കശ്മീരി വിദ്യാർഥികൾ പറഞ്ഞു.
യുവസേന നേതാവ് ആദിത്യ താക്കറെ ആക്രമണത്തെ അപലപിച്ച് രംഗത്തെത്തി. സംഭവത്തിന് നേതൃത്വം നൽകിയവരെ പുറത്താക്കിയതായി അദ്ദേഹം അറിയിച്ചു. ജമ്മുകശ്മീരും ഇന്ത്യയുടെ ഭാഗമാണ്. പുൽവാമ ഭീകരാക്രമണത്തെ തുടർന്ന് ജനങ്ങൾക്കുണ്ടായ രോഷം മനസിലാക്കുന്നു. അതിന് നിരപരാധികളായവരെ ആക്രമിക്കുകയല്ല വേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.