മുംബൈ: മഹാരാഷ്ട്രയിലെ സത്താറ ലോക്സഭ മണ്ഡലം ഉപതെരഞ്ഞെടുപ്പിൽ മറ്റുള്ളവർക്കു നൽകിയ വോട്ടുകൾ ബി.ജെ.പിക്കു പോയതായി ആരോപണം. നിയമസഭ തെരഞ്ഞെടുപ്പിെനാപ്പം തിങ ്കളാഴ്ചയാണ് ഉപതെരഞ്ഞെടുപ്പും നടന്നത്.
സത്താറയിലെ നവ്ലെവാടി ഗ്രാമത്തിലെ പോളിങ് ബൂത്തിലാണ് സംഭവം. മറ്റു പാർട്ടിക്കാർക്ക് വോട്ട് കുത്തിയിട്ടും വിവിപാറ്റ ിൽ കണ്ടത് താമരക്ക് വോട്ട് ചെയ്തതായാണ്. പരാതിയെ തുടർന്ന് തിങ്കളാഴ്ച രാവിലെ 11ന് വോട്ടുയന്ത്രം മാറ്റുമ്പോഴേക്കും 200ഒാളം പേർ വോട്ട് രേഖപ്പെടുത്തിക്കഴിഞ്ഞതായി ഗ്രാമവാസികൾ ആരോപിച്ചു.
അതേസമയം, എൻ.സി.പിക്ക് ചെയ്ത വോട്ടുകളെല്ലാം ബി.ജെ.പിക്ക് പോകുന്നുവെന്ന് ആരോപിച്ച നവ്ലെവാടി ബൂത്തിലെ എൻ.സി.പി പോളിങ് ഏജൻറ് ദീപക് പവാറിെനതിരെ പൊലീസ് കേസെടുത്തു. ബൂത്തിലെ മുഖ്യ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ നൽകിയ പരാതിയിലാണ് കേസ്. വ്യാജ ആരോപണം ഉന്നയിച്ച് ജനങ്ങളിൽ തെറ്റിദ്ധാരണ സൃഷ്ടിച്ചു എന്നാണ് പരാതി.
അതേസമയം, പോളിങ് ഏജൻറിെൻറ ആരോപണം ശരിയാണെന്ന് നവ്ലെവാടി ബൂത്ത് സന്ദർശിച്ച കൊറെഗാവ് നിയമസഭ മണ്ഡലം എൻ.സി.പി സ്ഥാനാർഥിയും സിറ്റിങ് എം.എൽ.എയുമായ ശശികാന്ത് ഷിൻഡെ അവകാശപ്പെട്ടു. താൻ ഇടപെട്ടതോടെ വോട്ടുയന്ത്രം മാറ്റുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
വോട്ടുയന്ത്രം മാറ്റിയത് സമ്മതിച്ച കൊറെഗാവ് വരണാധികാരി എന്നാൽ, അത് വോട്ടുമാറ്റവുമായി ബന്ധപ്പെട്ടല്ലെന്ന് അവകാശപ്പെട്ടു. എൻ.സി.പി എം.പിയായിരുന്ന ഉദയൻരാജെ ഭോസ്ലെ ബി.ജെ.പിയിൽ ചേർന്നതിനാലാണ് ലോക്സഭ ഉപതെരഞ്ഞടുപ്പ്. ഭോസ്ലെയാണ് ബി.ജെ.പി സ്ഥാനാർഥി. മുൻ സിക്കിം ഗവർണർ ശ്രീനിവാസ് പാട്ടീലാണ് എൻ.സി.പി സ്ഥാനാർഥി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.