ന്യഡൽഹി: ഉരുക്കു മനുഷ്യൻ എന്നറിയപ്പെടുന്ന സർദാർ വല്ലഭായ് പേട്ടൽ ‘കശ്മീർ’ പാകിസ്താന് വാഗ്ദാനം ചെയ്തിരുന്നതായി മുതിർന്ന കോൺഗ്രസ് നേതാവ് സൈഫുദ്ദീൻ സോസ്. ഹൈദരാബാദ് ഡെക്കാന് വേണ്ടി വാഷി പിടിച്ച ലിയാഖത് അലി ഖാന് അതിന് പകരമായാണ് കശ്മീർ നൽകാൻ പേട്ടൽ തയ്യാറായതെന്നും സോസ് വ്യക്തമാക്കി. തെൻറ പുസ്തകമായ ‘കശ്മീർ’ എ ഗ്ലിംപ്സ് ഒാഫ് ഹിസ്റ്ററി ആൻഡ് ദ സ്റ്റോറി ഒാഫ് സ്ട്രഗിളി’െൻ പ്രകാശന ചടങ്ങിൽ സംസാരിക്കുകയായിരുന്നു സോസ്.
പേട്ടൽ ഒരു പ്രായോഗികവാദിയായിരുന്നു. അന്നത്തെ പാകിസ്താൻ പ്രധാനമന്ത്രി ലിയാഖത് അലി ഖാന് കശ്മീർ വാഗ്ദാനം ചെയ്ത് പേട്ടൽ പറഞ്ഞത് ഇപ്രകാരമാണ്. ‘ഹൈദരാബാദിനെ കുറിച്ച് സംസാരിക്കരുത്, കശ്മീരിനെ കുറിച്ച് പറയൂ; കശ്മീർ നിങ്ങൾ എടുത്തുകൊള്ളുക, പക്ഷെ ഹൈദരാബാദിനെ കുറിച്ച് മിണ്ടരുത്- സോസ് പറഞ്ഞു.
ലിയാഖത് ഖാൻ ഒരു യുദ്ധത്തിനുള്ള തയാറെടുപ്പിലായിരുന്നെങ്കിലും സർദാർ വല്ലഭായ് പേട്ടൽ അതിന് ഒരുക്കമല്ലായിരുന്നുവെന്നും അദ്ദേഹം പുസ്തക പ്രകാശന ചടങ്ങിൽ വ്യക്തമാക്കി.
കശ്മീർ വിഷയത്തിൽ മുൻ പാക് പ്രധാനമന്ത്രി പർവേശ് മുഷറഫിെൻറ നിലപാട് ശരിയെന്ന സൈഫുദ്ദീൻ സോസിയുടെ പ്രസ്താവന രാജ്യത്ത് വിവാദത്തിന് വഴിവെച്ചിരുന്നു. ‘കശ്മീരിന് പാകിസ്താനുമായി ചേരാൻ താൽപര്യമില്ല. സ്വാതന്ത്ര്യമാണ് അവരുടെ ആവശ്യമെന്നായിരുന്നു മുഷറഫ് പറഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.