ചെന്നൈ: ബ്രാഹ്മണിസത്തെ പ്രതിേരാധിക്കാൻ തമിഴ്നാട്ടിൽ പുതിയ രീതി. പൂണൂൽ ധരിച്ച പന്നിയെ അവതരിപ്പിച്ചുകൊണ്ടാണ് പ്രക്ഷോഭങ്ങൾക്ക് തുടക്കം കുറിച്ചിരിക്കുന്നത്. ‘പൂണൂൽ പോടും പോരാട്ടം’ എന്ന പേരിട്ടിരിക്കുന്ന ഇൗ പ്രക്ഷോഭം ഹിന്ദു മതവിശ്വാസികൾ നിന്ദ്യമൃഗമായി കരുതുന്ന പന്നിക്ക് പൂണുൽ ധരിപ്പിച്ചുകൊണ്ടാണ് അരങ്ങേറുന്നത്. ഏത് ഹീനനും പൂണൂൽ ധരിച്ചാൽ ബ്രാഹ്മണനാകും എന്ന വാക്കുകളോടെ പൂണൂൽ ധരിച്ച പന്നിെയ അവതരിപ്പിക്കുന്ന പോസ്റ്ററുകളും ഇറങ്ങിയിട്ടുണ്ട്. തന്തൈ െപരിയാർ ദ്രാവിഡർ കഴകമാണ് (ടി.പി.ഡി.കെ)പോസ്റ്ററുകൾ പ്രചരിപ്പിക്കുന്നത്.
ആവണി അവിട്ട ദിനമായ ആഗസ്റ്റ് ഏഴിന് ചെന്നൈ സംസ്കൃതി കോളജിൽ നടക്കുന്ന പ്രക്ഷോഭ പരിപാടികളിലേക്ക് ക്ഷണിച്ചുകൊണ്ടുള്ള പോസ്റ്ററാണിത്. തമിഴ്നാട്ടിൽ ആവണി അവിട്ട ദിനത്തിലാണ് വർഷാവർഷം ബ്രാഹ്മണർ പഴയ പൂണൂൽ മാറ്റി പുതിയവ ധരിക്കുന്നത്. അന്നേ ദിവസം തന്നെ പന്നിക്ക് പൂണൂൽ ധരിപ്പിച്ച് ബ്രാഹ്മണിസത്തിനെതിരെ പ്രതീകാത്മകമായി പോരാടാനാണ് തീരുമാനമെന്ന് ടി.പി.ഡി.കെ ഭാരവാഹികൾ പറഞ്ഞു.
ബ്രാഹ്മണർ പൂണൂൽ ധരിക്കുന്നത് അവരെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തനാക്കാനും അങ്ങനെ ഉയർന്നവനായി സ്വയം അവരോധിക്കാനുമാണെന്ന് ടി.പി.ഡി.കെ ചെന്നൈ പ്രസിഡൻറ് എസ്. കുമാരൻ പറഞ്ഞു.
ഇേപ്പാൾ ഇൗ സമരത്തിെൻറ പ്രസക്തിെയന്താണെന്ന ചോദ്യത്തിന് കേന്ദ്രത്തിൽ ബി.ജെ.പി അധികാരത്തിലിരിക്കുന്നു. അതിനാൽ അടിസ്ഥാനപരമായി ബ്രാഹ്മണ സംഘടനയായ ആർ.എസ്.എസ് കൂടുതൽ ശക്തി പ്രാപിച്ചിരുന്നു. താഴ്ന്ന ജാതിക്കാരെ അടിച്ചമാർത്താനുള്ള ശ്രമങ്ങളെ പ്രതിരോധിക്കാനാണ് ഇൗ പ്രക്ഷോഭമെന്നും കുമാരൻ പറഞ്ഞു.
എന്നാൽ തമിഴ്നാട് ബി.െജ.പി ഘടകം വിഷയത്തിൽ വലിയ താത്പര്യം കാണിക്കുന്നില്ല. പൂണൂൽ ധരിച്ചാൽ ഉന്നതകുലനാകില്ലെന്ന് കരുതുന്നവർ പിന്നെ എന്തിനാണ് അതിനെതിരെ സമരം നടത്തുന്നതെന്നാണ് തമിഴ്നാട് ബി.ജെ.പി യൂത്ത് വിങ്ങ് പ്രസിഡൻറ് എസ്.ജി സൂര്യ ചോദിക്കുന്നത്.
ആര്യൻമാരുടെ കടന്നുകയറ്റത്തിനെതിരെയുള്ള പ്രതീകാത്മക പ്രതിഷേധമായി ടി.പി.ഡി.കെ കഴിഞ്ഞ വർഷം രാമ, സീതാ, ലക്ഷ്മണൻമാരുടെ കോലം കത്തിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.