ഇംഗ്ലീഷ് വേണ്ട; മാതൃഭാഷ മതിയെന്ന് ആർ.എസ്.എസ്

ന്യൂഡൽഹി: രാജ്യത്തെ വിദ്യാഭ്യാസ സിലബസുകളിൽ മീഡിയമായി ഇംഗ്ലീഷിന് പകരം മാതൃഭാഷ ഉപയോഗിക്കുന്നത്  പ്രാബല്യത്തിൽ വരുത്തണമെന്ന് ആർ.എസ്.എസ്. ആർ.എസ്.എസിെൻറ പോഷക സംഘടനയായ ശിക്ഷ സൻസ്ക്രിതി നേതാവ് അതുൽ കോത്താരി മാനവ വിഭവശേഷി മന്ത്രി പ്രകാശ് ജാവ്ദേക്കറിനോട് ഇക്കാര്യം ആവശ്യപ്പെട്ടതായാണ് റിപ്പോർട്ട്.

രാജ്യത്തെ സ്വകാര്യ–സർക്കാർ സ്കൂളുകൾ, കോളജുകൾ, സർവകലാശാലകൾ, തുടങ്ങിവയിലെ സിലബസുകളിൽ ഇൗ രീതി കൊണ്ടുവരണം. െഎ.െഎ.ടി, െഎ.െഎ.എം, എൻ.െഎ.ടി പോലെയുള്ള  ഇംഗ്ലീഷ് മീഡിയം സ്ഥാപനങ്ങളിൽ ഇന്ത്യൻ ഭാഷകളുടെ പഠനത്തിന് അടിയന്തര സൗകര്യമൊരുക്കണം. മാതൃഭാഷ സംസാരിച്ചാൽ ചില സ്കൂളുകളിൽ വിദ്യാർഥികളിൽ നിന്ന് പിഴ ഇൗടാക്കുന്ന രീതിക്കെതിരെ നിയമനടപടി കൈക്കൊള്ളാൻ ആവശ്യപ്പെട്ടതായും റിേപ്പാർട്ടുണ്ട്. 

വിദ്യാഭ്യാസ രംഗത്തെ കാവിവൽകരിക്കാനാണ് ഇത്തരം നീക്കമെന്ന് സംശയിക്കുന്നു. ബി.ജെ.പി ഭരിക്കുന്ന ഹരിയാനയിൽ കഴിഞ്ഞ വർഷം ആർ.എസ്.എസ് ആചാര്യനൂം എസ്.എസ്.യു.എന്നിെൻറ സ്ഥാപകനുമായ ദീനനാഥ് ബത്രയുടെ ആറ് പുസ്തകങ്ങൾ സ്റ്റേറ്റ് സിലബസിൽ ഉൾപ്പെടുത്തിയിരുന്നു.  ഇന്ത്യൻ സംസ്കാരത്തെയും മൂല്യങ്ങളെക്കുറിച്ചും പ്രതിപാദിക്കുന്നവയാണ് ഇൗ പുസ്തകങ്ങളെന്നാണ് സർക്കാർ അവകാശപ്പെടുന്നത്.

 

 

 

 

 

 

Tags:    
News Summary - RSS demands removal of English as medium of instruction

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.