ന്യൂഡൽഹി: പണംതട്ടിപ്പ് കേസിൽ അഗ്രി ഗോൾഡ് ഗ്രൂപ് കമ്പനിയുടെ 4,109 കോടി രൂപയുടെ സ്വത്തുക്കൾ എൻഫോഴ്സ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. മുഖ്യപ്രതികളും കമ്പനിയുടെ പ്രമോട്ടർമാരുമായ അവ വെങ്കട്ടരാമ റാവു, അവ വെങ്കട്ട എസ്. നാരായണ റാവു, അവ ഹേമ സുന്ദര വരപ്രസാദ് എന്നിവരെ ചൊവ്വാഴ്ച ഇ.ഡി അറസ്റ്റ് ചെയ്തിരുന്നു.
പിടിച്ചെടുത്തതിൽ 2,809 കോടിയുടേത് ഭൂസ്വത്തുക്കളാണ്. കർണാടക, ഒഡിഷ, തമിഴ്നാട്, തെലങ്കാന എന്നിവിടങ്ങളിലെ സ്വത്തുക്കളും കണ്ടുകെട്ടി.
ഈ സംസ്ഥാനങ്ങളിലെ 32 ലക്ഷം നിക്ഷേപകരിൽനിന്ന് 6,380 കോടി രൂപയുടെ നിക്ഷേപം സ്വീകരിച്ച് വഞ്ചിച്ച പരാതിയിലാണ് നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.