രോഹിത് വെമുലയുടെ മരണം: രൂപന്‍വാല സമിതിക്ക് രൂക്ഷവിമര്‍ശം

ന്യൂഡല്‍ഹി: ഹൈദരാബാദ് സര്‍വകലാശാലയിലെ വിദ്യാര്‍ഥിയായിരുന്ന രോഹിത് വെമുല ആത്മഹത്യ ചെയ്ത സംഭവത്തെക്കുറിച്ച് അന്വേഷിച്ച ജസ്റ്റിസ് രൂപന്‍വാല കമീഷന് ദേശീയ പട്ടികജാതി കമീഷന്‍ ചെയര്‍മാന്‍ പി.എല്‍. പുനിയയുടെ രൂക്ഷവിമര്‍ശം. രോഹിത് വെമുല ദലിതനല്ളെന്ന ബി.ജെ.പിയുടെയും കേന്ദ്ര സര്‍ക്കാറിന്‍െറയും വാദത്തിന് ഒൗദ്യോഗിക അംഗീകാരം നല്‍കാനാണ് ജസ്റ്റിസ് രൂപന്‍വാല പ്രവര്‍ത്തിച്ചതെന്ന് പുനിയ കുറ്റപ്പെടുത്തി.

രോഹിത് വെമുല ആത്മഹത്യചെയ്ത സാഹചര്യം പഠിക്കുകയും അതിന്‍െറ ഉത്തരവാദികളെ കണ്ടത്തെുകയുമായിരുന്നു അന്വേഷണ കമീഷന്‍െറ ചുമതല. എന്നാല്‍, അന്വേഷണം അദ്ദേഹത്തിന്‍െറ ജാതിയില്‍ മാത്രം ഒതുങ്ങിയെന്നും പുനിയ പറഞ്ഞു. ഗുണ്ടൂര്‍ ജില്ലാ കലക്ടര്‍ കമീഷന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വെമുല ദലിതനാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

ജാതി ഏതെന്ന് ആധികാരികമായി പറയേണ്ട കലക്ടര്‍ ഇങ്ങനെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടും കമീഷന്‍ അത് മുഖവിലക്കെടുക്കാത്തത് ദുരൂഹമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വെമുല ദലിതനല്ളെന്ന് കാണിച്ച് രൂപന്‍വാല കമീഷന്‍ അടുത്തിടെയാണ് യു.ജി.സിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

Tags:    
News Summary - rohith vemula

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.