ബംഗളൂരു: കർണാടകയിൽ ഒാപറേഷൻ താമരയുടെ അഭ്യൂഹമുണർത്തി വിമത കോൺഗ്രസ് എം.എൽ.എ രമേശ് ജാർക്കിഹോളി ബി.ജെ.പി ക്യാമ ്പിൽ. മുൻ കോൺഗ്രസ് എം.എൽ.എ ഉമേഷ് ജാദവിന് ബംഗളൂരുവിലെ ഹോട്ടലിൽ നൽകിയ അനൗദ്യോഗിക സ്വീകരണത്തിലാണ് ബി.ജെ.പി യുടെ ഒാപറേഷൻ താമരക്ക് നേതൃത്വം നൽകുന്ന നേതാക്കൾക്കൊപ്പം രമേശ് ജാർക്കിഹോളി കഴിഞ്ഞ ദിവസം ചേർന്നത്.
ഇത ിെൻറ ഫോേട്ടായും പുറത്തുവന്നിട്ടുണ്ട്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പ് ബി.ജെ.പിയിൽ ചേർന്ന മുൻ കോ ൺഗ്രസ് എം.എൽ.എമാരായ സി.പി. യോഗേശ്വർ, മല്ലികയ്യ ഗുേട്ടദാർ എന്നിവരും കൂടെയുണ്ടായിരുന്നു. സഖ്യസർക്കാറിൽ അസംതൃപ്തിയുള്ള എം.എൽ.എമാരെ രമേശ് ജാർക്കിഹോളിയുടെ നേതൃത്വത്തിൽ ഗോവയിലേക്ക് മാറ്റാനാണ് പദ്ധതി. ഗോവയിലെ പഞ്ചനക്ഷത്ര ഹോട്ടലായ ഫോർട്ട് അഗ്വാഡയിൽ 30 മുറികൾ ബുക്ക് ചെയ്തതായാണ് വിവരം.
രമേശ് ജാർക്കിഹോളി അധികകാലം കോൺഗ്രസിനൊപ്പമുണ്ടാവില്ലെന്ന വെളിപ്പെടുത്തലുമായി സഹോദരനും മന്ത്രിയുമായ സതീഷ് ജാർക്കിഹോളി ശനിയാഴ്ച രംഗത്തെത്തി. മേയ് 29 മുതൽ ബി.ജെ.പി വീണ്ടും ഒാപറേഷൻ താമര ആരംഭിക്കും. എന്നാൽ, അത്തരം നീക്കത്തെ എതിരിടാൻ കോൺഗ്രസ് മാനസികമായി തയാെറടുത്തു കഴിഞ്ഞു.
ഞങ്ങളുടെ എം.എൽ.എമാരെ ലക്ഷ്യമിട്ടാൽ ‘ഒാപറേഷൻ കൈ’ ഞങ്ങളും ആസൂത്രണം ചെയ്യും^ സതീഷ് ജാർക്കിഹോളി പറഞ്ഞു.കോൺഗ്രസ് എം.എൽ.എമാരായ ബസനഗൗഡ ദൊഡ്ഡാൽ (റായ്ച്ചൂർ റൂറൽ), ബി.സി. പാട്ടീൽ (ഹിരേകരൂർ), ശ്രീമന്ത് ഗൗഡ പാട്ടീൽ (കഗ്വാഡ), ശിവറാം ഹെബ്ബാർ (യെല്ലാപുര), പ്രതാപ്ഗൗഡ പാട്ടീൽ (മസ്കി), ജെ.എൻ. ഗണേശ് (കാംബ്ലി), ബി. നാഗേന്ദ്ര (ബെള്ളാരി), ജെ.ഡി^എസ് എം.എൽ.എ നാരായണ ഗൗഡ (കെ.ആർ പേട്ട്) എന്നിവരാണ് ബി.ജെ.പി വലയത്തിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.