റായ്പുര്‍: ഛത്തീസ്ഗഢിൽ രമൺ സിങ് സർക്കാർ പ്രഖ്യാപിച്ച സ്മാർട്ട് ഫോൺ പദ്ധതി പുതിയ മുഖ്യമന്ത്രി ഭൂപേഷ് ബാഘേൽ താൽകാലികമായി നിർത്തിവെച്ചു. കഴിഞ്ഞ ദിവസം പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് സഞ്ചാർ ക്രാന്തി യോജന പ്ര കാരമുള്ള സ്മാർട്ട് ഫോൺ വിതരണ പദ്ധതി ഇനിയൊരു ഉത്തരവുണ്ടാകും വരെ നിർത്തിവെക്കുന്നതായി അറിയിച്ചത്.
നിയമസഭാ െതഞ്ഞെടുപ്പിന് ആറുമാസം മുമ്പാണ് അഞ്ചു മില്യൺ കുടുംബങ്ങൾക്ക് സ്മാർട്ട് ഫോൺ നൽകുന്ന പദ്ധതി രമൺ സിങ് സർക്കാർ പ്രഖ്യാപിച്ചത്. ഫോൺ വിതരണത്തിന് ഒരു ടെലികോം കമ്പനിെയയും നിയോഗിച്ചിരുന്നു. എന്നാൽ സ്മാർട്ട് ഫോൺ വിതരണത്തിന് കമ്പനിയെ തെരഞ്ഞെടുത്തത് അടക്കം ഇൗ പദ്ധതിയുമായി ബന്ധപ്പെട്ട് നിരവധി ചോദ്യങ്ങൾ ഉയർന്നിരുന്നു. ഇൗ പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും സൂക്ഷ്മ പരിശോധന നടത്തേണ്ടതുണ്ടെന്ന് മുതിർന്ന െഎ.എ.എസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
ഇതുവരെ രണ്ടു മില്യൺ സ്മാർട്ട് ഫോൺ വിതരണം ചെയ്തു കഴിഞ്ഞു. ഫോൺ വിതരണത്തിനുള്ള ടെൻഡർ സംബന്ധിച്ച വിഷയങ്ങൾ പരിഹരിക്കും വരെ പദ്ധതി നിർത്തിവെക്കുകയാണ്. കൂടാതെ വിതരണം ചെയ്ത സ്മാർട്ട് ഫോണുകളിൽ ചില സാേങ്കതിക പ്രശ്നങ്ങളും ഉണ്ട്. അതും പരിഹരിക്കണമെന്ന് മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.