ന്യൂഡൽഹി: ശീതകാല സമ്മേളനത്തിെൻറ അഞ്ചാം ദിനവും പാർലെമൻറിൽ റഫാൽ വിഷയത്തിൽ പ്രതിപക്ഷ ബഹളം. സർക്കാർ കോടതിയ െ തെറ്റിദ്ധരിപ്പിച്ചുവെന്ന് ആരോപിച്ച് പ്രതിപക്ഷം ലോക് സഭയിലും രാജ്യസഭയിലും ബഹളം തുടങ്ങി. ബഹളം മൂലം സഭാ നടപടികൾ മുന്നോട്ടു െകാണ്ടുപോകാനാകാതെ ലോക് സഭ 12 മണിവരെ നിർത്തി വെച്ചു. രാജ്യസഭ ഇന്നത്തേക്ക് പിരിഞ്ഞു.
രാജ്യസഭ ചേർന്ന ഉടൻ സഭാ അധ്യക്ഷൻ ഉപരാഷ്ട്രപതി എം.വെങ്കയ്യ നായിഡു വേൾഡ് ടൂർ ഫൈനൽസിൽ കിരീടം നേടിയ പി.വി സിന്ധുവിനെ അഭിനന്ദിച്ചു. ശേഷം റഫാൽ ഇടപാടിെല സുപ്രീംകോടതി വിധി ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ് ആവശ്യെപ്പട്ടു. തുടർന്ന് സഭയിൽ ബഹളം തുടങ്ങി. ബഹളം മൂലം സഭ ഇന്നത്തേക്ക് പിരിഞ്ഞു.
ലോക്സഭയിലും റഫാൽ വിധി ചർച്ച ചെയ്യണമെന്ന് വിവിധ പാർട്ടി നേതാക്കൾ ആവശ്യപ്പെട്ടു. അത് ബഹളത്തിൽ കലാശിക്കുകയും സഭ നിർത്തിവെക്കുകയുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.