ന്യൂഡൽഹി: ദീർഘകാലമായി അവധിയെടുത്ത് കറങ്ങുന്ന 13,000 പേർക്കെതിരെ ഇന്ത്യൻ റെയിൽവേ അച്ചടക്ക നടപടിക്ക് ഒരുങ്ങുന്നു. വ്യക്തമായ കാരണമില്ലാതെ ദീർഘമായ അവധിയെടുത്തവരെ പിരിച്ച് വിടാനാണ് റെയിൽവേ നീക്കം നടത്തുന്നത്.
കാരണമില്ലാതെ അവധിയെടുത്ത് കറങ്ങുന്നവർക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് റെയിൽവേ മന്ത്രി പിയുഷ് ഗോയൽ നിർദേശം നൽകിയിരുന്നു. ഇതിെൻറ ഭാഗമായാണ് പുതിയ നീക്കവുമായി റെയിൽവേ മന്ത്രാലയം രംഗത്തെത്തിയിരിക്കുന്നത്.
മന്ത്രിയുടെ നിർദേശത്തിെൻറ ഭാഗമായി നടത്തിയ പരിശോധനയിൽ നീണ്ട അവധിയിൽ പോയ 13,000 ജീവനക്കാരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് റെയിൽവേ പുറത്തിറക്കിയ പത്രക്കുറിപ്പിൽ വ്യക്തമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.