ന്യൂഡൽഹി: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി ആറു ലക്ഷത്തോളം മാസ്കുകളും 40000 ലിറ്റർ അണുനശീകരണിയും നിർമിച ്ചതായി ഇന്ത്യൻ റെയിൽവെ. കോവിഡ് വ്യാപനം തടയുന്നതിന് കേന്ദ്രസർക്കാർ കൈകൊള്ളുന്ന മുഴുവൻ നടപടികളെയും സാധ്യമായ അളവിൽ പിന്തുണക്കുന്നുണ്ടെന്നും റെയിൽവെ വാർത്താകുറിപ്പിൽ അറിയിച്ചു.
ഏപ്രിൽ ഏഴ് വരെയുള്ള കണക്കനുസരിച്ച് 5.82 ലക്ഷം മാസ്കുകളും 41,882 ലിറ്റർ അണുനശീകരണിയും നിർമിച്ചിട്ടുണ്ടെന്നാണ് വാർത്താകുറിപ്പിൽ പറയുന്നത്. ജോലിയിലുള്ള മുഴുവൻ ജീവനക്കാരുടെയും സുരക്ഷ ഉറപ്പവരുത്താൻ ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്.
റെയിൽവെ മുഴുവൻ ജീവനക്കാർക്കും മാസ്കുകൾ നിർബന്ധമാക്കിയിട്ടുണ്ട്. അണുനശീകരണിയും സോപ്പും പോലുള്ളവ ഉപയോഗിച്ച് സുരക്ഷ ഉറപ്പ് വരുത്താൻ ജീവനക്കാർക്ക് കർശന നിർദേശം നൽകിയിട്ടുണ്ട്. ജോലി സ്ഥലത്ത് ജീവനക്കാർ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നുണ്ടെന്നും റെയിൽവെ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.