പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ മുടിച്ചുകൊണ്ടിരിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കോർപറേറ്റ് മാധ്യമങ്ങളുണ്ടാക്കിയ വ്യാജ പ്രതിഛായ ഉടൻ തകരുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
നോട്ട് നിേരാധനവും ജി.എസ്.ടിയും കൊറോണകാലത്തെ അഴിമതിയും സാമ്പത്തിക രംഗം തകർത്തിരിക്കുന്നു. തൊഴിലവസരങ്ങൾ പാടെ ഇല്ലാതാക്കി. നോട്ട് നിരോധനം, ജി.എസ്.ടി, അഴിമതി, തൊഴിൽ നഷ്ടങ്ങൾ എന്നിവ എണ്ണമിട്ട് പറഞ്ഞാണ് രാഹുലിെൻറ ട്വീറ്റ്.
ഒരു കോടി തൊഴിലവസരങ്ങൾ നഷ്ടപ്പെട്ടതായും പത്തു കോടി തൊഴിലവസരങ്ങൾ ഭീഷണിയിലാണെന്നുമുള്ള വാർത്തയും രാഹുൽ ട്വീറ്റിൽ ചേർത്തിട്ടുണ്ട്. പാർലമെൻറ് സമിതിക്ക് മുമ്പിൽ സർക്കാർ പ്രതിനിധി നൽകിയ കണക്കുകൾ ഉദ്ധരിച്ച് എബിപിലൈവ് റിപ്പോർട്ട് ചെയ്ത വാർത്തയാണ് രാഹുൽ ട്വീറ്റിൽ ചേർത്തത്.
मोदी देश को बर्बाद कर रहे हैं।
— Rahul Gandhi (@RahulGandhi) July 30, 2020
1. नोटबंदी
2. GST
3. कोरोना महामारी में दुर्व्यवस्था
4. अर्थव्यवस्था और रोज़गार का सत्यानाश
उनके पूँजीवादी मीडिया ने एक मायाजाल रचा है। ये भ्रम जल्द ही टूटेगा।https://t.co/8JWoOY1jGK
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.