കാവൽക്കാരൻ കളളനാണ്; റഫാലിലെ മോദിയുടെ പങ്ക് തെളിഞ്ഞു

ന്യൂഡൽഹി: റഫാൽ കരാറിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നേരിട്ട് പങ്കുണ്ടെന്നത് തെളിഞ്ഞിരിക്കുകയാണെന്ന ് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. കോൺഗ്രസ് ഏറെ നാളായി ഇത് പറയുകയാണ്. വ്യോമസേനക്ക് അവകാശപ്പെട്ട 30,000 കോ ടി മോദി അനിൽ അംബാനിക്ക് നൽകി. മോദിക്ക് ഒരേ സമയം, കള്ളെൻറയും കാവൽക്കാരെൻറയും മുഖമാണെന്നും രാഹ ുൽ വ്യക്തമാക്കി.

റഫാലിൽ മോദി സമാന്തര ചർച്ചകൾ നടത്തിയത് അനിൽ അംബാനിക്ക് വേണ്ടിയാണ്. സുപ്രീംകോടതിെയ പോലും മോദി സർക്കാർ തെറ്റിദ്ധരിച്ചുവെന്ന് രാഹുൽ കുറ്റപ്പെടുത്തി. യുവാക്കളോടും ജീവൻ പണയം വെച്ച് രാജ്യത്തെ കാക്കുന്ന സൈനികരോടുമാണ് എനിക്ക് പറയാനുള്ളത്. മോദി സർക്കാർ റഫാൽ കരാറിലുടെ 30,000 കോടി അനിൽ അംബാനിക്ക് നൽകിയെന്നത് വ്യക്തമായതായി രാഹുൽ ഗാന്ധി പറഞ്ഞു.

റഫാൽ ഇടപാടില്‍ പ്രധാനമന്ത്രിയുടെ ഇടപെടലിനെ പ്രതിരോധ മന്ത്രാലയം എതിര്‍ത്തതിന് തെളിവ്. ഇതുമായി ബന്ധപ്പെട്ട പ്രതിരോധ സെക്രട്ടറിയുടെ കുറിപ്പ് ദ ഹിന്ദു ദിനപത്രം പുറത്തുവിട്ടു. പ്രതിരോധ മന്ത്രാലയത്തെ ഒഴിവാക്കി പ്രധാനമന്ത്രി സമാന്തര ചർച്ചകൾ നടത്തിയെന്നും ഹിന്ദു പുറത്തുവിട്ട കത്തിൽ വ്യക്തമാക്കുന്നു. ഇത് ഇന്ത്യൻ താൽപര്യങ്ങൾക്ക് ദോഷകരമാകുമെന്നും മന്ത്രാലയത്തിെൻറ നീക്കങ്ങളെ ദുര്‍ബലമാക്കിയെന്നും കുറിപ്പിലുണ്ട്.


Tags:    
News Summary - Rahul gandhi press meet-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.