ന്യൂഡൽഹി: ഭാവിയിൽ കൂടുതൽ ജാഗ്രത കാണിക്കണമെന്ന് ഒാർമിപ്പിച്ച് റഫാലുമായി ബന്ധപ ്പെട്ട പരാമർശത്തിന് കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധിക്കെതിരായ കോടതിയലക്ഷ ്യ നടപടി സുപ്രീംകോടതി അവസാനിപ്പിച്ചു. മോദി സർക്കാറിെൻറ റഫാൽ ഇടപാട് അന്വേഷിക് കണമെന്ന ആവശ്യം തള്ളിയ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി ജസ്റ്റിസുമാരായ സഞ്ജയ് കിഷൻ കൗൾ, കെ.എം. ജോസഫ് എന്നിവരടങ്ങുന്ന ബെഞ്ച് അതിനൊപ്പമാണ് ഇൗ കേസും അവസാനിപ്പിച്ചത്.
‘ചൗകീദാർ ചോർ ഹെ’ എന്ന് സുപ്രീംകോടതി പറഞ്ഞുവെന്ന് തെരഞ്ഞെടുപ്പ് റാലിയിലെ പ്രസംഗത്തിൽ പറഞ്ഞതിന് ബി.ജെ.പി നേതാവ് മീനാക്ഷി ലേഖിയാണ് രാഹുലിനെതിരെ റഫാൽ കേസ് പരിഗണിച്ച ബെഞ്ചിന് മുമ്പാകെ കോടതിയലക്ഷ്യ കേസ് നൽകിയത്.
തുടർന്ന് രാഹുൽ ഗാന്ധി ആദ്യം നടത്തിയ ക്ഷമാപണം തള്ളിയ സുപ്രീംകോടതി നിരുപാധികം മാപ്പുപറയാൻ രാഹുൽ ഗാന്ധിയോട് ആവശ്യപ്പെട്ടു. അതോടെ രാഹുൽ നിരുപാധികം മാപ്പുപറയുകയും ചെയ്തു.
രാഹുലിനെപ്പോലെ രാഷ്ട്രീയ പദവി കൈയാളുന്നവർ അങ്ങേയറ്റം ശ്രദ്ധപുലർത്തണമെന്നും രാഷ്്ട്രീയ ചർച്ചയിേലക്ക് സുപ്രീംകോടതിയെ വലിച്ചിഴക്കരുതെന്നും വിധിയിൽ സുപ്രീംകോടതി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.