എ.ടി.എമ്മുകള്‍ക്ക് മുന്നില്‍ വരി നിന്ന് ആളുകള്‍ മരിക്കുമ്പോള്‍ മോദി ചിരിക്കുന്നു -രാഹുല്‍

മുംബൈ: ബാങ്കുകള്‍ക്കും എ.ടി.എമ്മുകള്‍ക്കും മുന്നില്‍ വരിനിന്ന് ആളുകള്‍ മരിക്കുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ചിരിക്കുകയാണെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആരോപിച്ചു. ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ അസാധുവാക്കിയ തീരുമാനം യുക്തിരഹിതമാണെന്നും അദ്ദേഹം പറഞ്ഞു.

നോട്ട് അസാധുവാക്കുന്നതിനുമുമ്പ് ബി.ജെ.പിക്കാര്‍ വന്‍തുക നിക്ഷേപിച്ചത് അവര്‍ ഈ വിവരം നേരത്തെ അറിഞ്ഞിരിക്കാനുള്ള സാധ്യതയാണ് കാണിക്കുന്നത്. മോദി ചിന്തിക്കാതെ എടുത്ത തീരുമാനം ധനമന്ത്രി അരുണ്‍ ജെയ്റ്റിലി അറിഞ്ഞിരുന്നില്ളെന്നും രാഹുല്‍ ആരോപിച്ചു. നോട്ട് അസാധുവാക്കിയത് ജനങ്ങളെ ദുരിതത്തിലാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രണ്ടുദിവസം മുമ്പ് പ്രധാനമന്ത്രി പ്രസംഗത്തിൽ ചിരിക്കുന്നത് കണ്ടു. അതിനടുത്ത ദിവസം കരയുന്നതും. കരയുകയാണോ ചിരിക്കുകയാണോ വേണ്ടതെന്ന് അദ്ദേഹം തീരുമാനിക്കണമെന്നും രാഹുൽ ഗാന്ധി പരിഹസിച്ചു.

Tags:    
News Summary - rahul gandhi to modi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.