ന്യൂഡൽഹി: വായ്പയെടുത്ത് വിദേശത്തേക്ക് മുങ്ങിയ വജ്രവ്യാപാരി മെഹുൽ ചോക്സി ഉൾപെടെയുള്ള 50 പേരിൽനിന്ന് കി ട്ടാനുള്ള 68,607 കോടി രൂപ ബാങ്കുകൾ എഴുതിത്തള്ളിയ വിവരം പുറത്തുവന്നതിനു പിന്നാലെ പ്രതികരണവുമായി രാഹുൽ ഗാന്ധി.
മാർച്ച് 16ന് ലോക്സഭയിൽ താൻ ഇന്ത്യയിലെ ഏറ്റവും വലിയ 50 ബാങ്ക് കള്ളൻമാരുടെ വിവരം ചോദിച്ചിരുന്നു. പക്ഷേ ധന മന്ത്രി നിർമല സീതാരാമൻ അതിനുത്തരം നൽകിയിരുന്നില്ല. ഇേപ്പാൾ ബി.െജ.പിയുടെ സുഹൃത്തുക്കളായ നിരവ് മോദി, മെഹുൽ ചോക്സി എന്നിവരടക്കമുള്ളവരുടെ പേര് ആർ.ബി.ഐ പുറത്തുവിട്ടിരിക്കുന്നു. ഇതുകൊണ്ടാണ് സത്യം അവർ മറച്ചുവെച്ചതെന്നും രാഹുൽ പ്രതികരിച്ചു.
വിവരാവകാശ പ്രവർത്തകൻ സാകേത് ഗോഖലെ നൽകിയ ആർ.ടി.ഐ അപേക്ഷക്ക് റിസർവ് ബാങ്ക് നൽകിയ മറുപടിയിലാണ് നിരവ് മോദി, മെഹുൽ ചോക്സി എന്നിവരടക്കമുള്ള 50പേരിൽ നിന്നും കിട്ടാനുള്ള 68,607 കോടി രൂപ ബാങ്കുകൾ എഴുതിത്തള്ളിയതായ വിവരം പുറത്തുവന്നത്.
संसद में मैंने एक सीधा सा प्रश्न पूछा था- मुझे देश के 50 सबसे बड़े बैंक चोरों के नाम बताइए।
— Rahul Gandhi (@RahulGandhi) April 28, 2020
वित्तमंत्री ने जवाब देने से मना कर दिया।
अब RBI ने नीरव मोदी, मेहुल चोकसी सहित भाजपा के ‘मित्रों’ के नाम बैंक चोरों की लिस्ट में डाले हैं।
इसीलिए संसद में इस सच को छुपाया गया। pic.twitter.com/xVAkxrxyVM
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.