മാൾഡ (പശ്ചിമബംഗാൾ): പ്രധാന മന്ത്രിയെയും ദേശീയഗാനത്തെയും കുറിച്ചുള്ള ചോദ്യങ്ങൾക്ക് കൃത്യമായ ഉത്തരം പറയാത്ത ആളെ തല്ലിച്ചതച്ചു. ഒാടുന്ന ട്രെയിനിൽവെച്ചാണ് നാലംഗസംഘം യുവാവിനെ ‘ചോദ്യംചെയ്ത്’ തല്ലിച്ചതച്ചത്. ഹൗറയിൽനിന്ന് കാലിയചക്കിലേക്ക് തൊഴിലന്വേഷിച്ച് പോകുന്നതിനിടെയാണ് കൂലിത്തൊഴിലാളിയായ യുവാവിന് മർദനമേറ്റത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചും ദേശീയഗാനത്തെക്കുറിച്ചും മുഖ്യമന്ത്രി മമത ബാനർജിയെക്കുറിച്ചുമുള്ള ഉച്ചത്തിലുള്ള ചോദ്യങ്ങൾ കേട്ട് അന്ധാളിച്ച യുവാവിൽനിന്ന് ഉത്തരങ്ങൾ കിട്ടാതെ വന്നേതാടെയാണ് കൈകാര്യം ചെയ്തത്. അതിനുശേഷം അക്രമികൾ ബൻഡേൽ സ്റ്റേഷനിൽ ഇറങ്ങിപ്പോയി. ഒപ്പം യാത്രചെയ്ത ഒരാൾ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയിരുന്നു. ഇൗ ദൃശ്യങ്ങൾ സഹിതം ബംഗ്ല സൻകൃതി മൻഞ്ചയുടെ പരാതിപ്രകാരം കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.