ചണ്ഡിഗഡ്: ദിവസക്കൂലിക്കാർക്കും അസംഘടിത തൊഴിലാളികൾക്കുമായി പത്ത് ലക്ഷം റേഷൻ പാക്കറ്റുകൾ അവരുടെ വാതിൽപടിയിലെത്തിക്കുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ്. ചേരികളടക്കമുള്ള മേഖലകളിൽ ഇൗ റേഷൻ പാക്കറ്റുകൾ വിതരണം ചെയ്യും.
വിതരണ ശൃംഖലയിൽ ഉൾപ്പെടാതെ പോകുന്നവർക്ക് ബന്ധപ്പെടാൻ ഫോൺ നമ്പറും നൽകിയിട്ടുണ്ട്. അവർക്കായി ഡെപ്യൂട്ടി കമ്മീഷണർ ഒാഫീസുകളിൽ റേഷൻ പാക്കറ്റുകൾ സൂക്ഷിക്കും. പത്ത് കിലോ ആട്ട, രണ്ട് കിലോ പരിപ്പ്, രണ്ട് കിലോ പഞ്ചസാര എന്നിവയാണ് റേഷൻ പാക്കറ്റിലുള്ളത്.
കേന്ദ്രം പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജിൽ ദിവസക്കൂലികാരോ അംസഘടിത തൊഴിലാളികളോ ഉൾപ്പെടാതെ പോയത് ദൗർഭാഗ്യകരമാണെന്നും അവരാണ് രാജ്യത്തെ നിയന്ത്രണങ്ങളിൽ എറ്റവും അധികം ദുരിതം അനുഭവിക്കുന്നതെന്നും മുഖ്യമന്ത്രി അമരീന്ദർ സിങ് പറഞ്ഞു.
നേരത്തെ, കോൺഗ്രസ് പ്രസിഡൻറ് സോണിയാഗാന്ധി പാർട്ടിയിൽ നിന്നുള്ള മുഖ്യമന്ത്രിമാരുമായി നടത്തിയ വീഡിയോ കോൺഫറൻസിൽ പൗരൻമാർക്ക് വാതിൽപടിയിൽ ഭക്ഷണം എത്തിക്കുമെന്ന് അമരീന്ദർ സിങ് പറഞ്ഞിരുന്നു. മരുന്ന് -മെഡിക്കൽ വസ്തുക്കൾ തുടങ്ങിയവയുടെ വിതരണവും ഉറപ്പ് വരുത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.