ന്യൂഡൽഹി: പ്രസ് കൗൺസിൽ ഒാഫ് ഇന്ത്യ കേന്ദ്ര സർക്കാർ പുനഃസംഘടിപ്പിച്ചു. കോടതിയിൽ കേസുള്ളതിനാൽ അടുത്ത മൂന്നു വർഷത്തേക്കുള്ള കൗൺസിലിൽ ഇടത്തരം പത്രവിഭാഗത്തിലെ അംഗങ്ങളുടെ പേര് ഉൾപ്പെടുത്തിയിട്ടില്ല.
വർക്കിങ് ജേണലിസ്റ്റ് എഡിറ്റർമാരുടെ വിഭാഗത്തിൽ ചന്ദ്രമണി രഘുവൻഷി, ഉത്തംചന്ദ്ര ശർമ, പ്രദീപ്കുമാർ ജെയിൻ, ഒാം പ്രകാശ് ഗെംകർണി, സയ്യിദ് റാസ ഹുസൈൻ റിസ്വി, ബൽദേവ് രാജ് ഗുപ്ത എന്നിവരാണുള്ളത്. വർക്കിങ് ജേണലിസ്റ്റ് എഡിറ്റർമാരല്ലാത്തവരുടെ വിഭാഗത്തിൽ അമർ ദേവുലപള്ളി, ബൽവിന്ദർ സിങ് ജമ്മു, ശരത് ചന്ദ്ര ബെഹ്റ, പ്രവത്കുമാർ ഡാഷ്, എം.എ. മജിദ്, കമൽനൈൻ നാരംഗ്, ചയ്യകന്ദ നായക്, ഉത്തം ചന്ദ്ര ശർമ, ഡാഷ്, നായക് എന്നിവർ വീണ്ടും നോമിനേറ്റ് ചെയ്യപ്പെട്ടു. വൻകിട പത്രങ്ങളുടെ വിഭാഗത്തിൽ വിജയ്കുമാർ ചോപ്ര, രാകേഷ് ശർമ എന്നിവരും ചെറുകിട പത്ര വിഭാഗത്തിൽ ശ്യാം സിങ് പൻവാർ, േകശവ് ദത്ത് ചണ്ടോല എന്നിവരുമാണ് അംഗങ്ങൾ. ന്യൂസ് ഏജൻസി വിഭാഗത്തിൽ യു.എൻ.െഎ എഡിറ്റർ അശോക് ഉപാധ്യായ അംഗമാകും. വിവിധ സംഘടനകളിൽനിന്ന് സുഷമ യാദവ് (യൂനിവേഴ്സിറ്റി ഗ്രാൻറ് കമീഷൻ), മനാൻ കുമാർ മിശ്ര (ബാർ കൗൺസിൽ ഒാഫ് ഇന്ത്യ), കെ. ശ്രീനിവാസ റാവു (സാഹിത്യ അക്കാദമി) എന്നിവരാണുള്ളത്.
മീനാക്ഷി ലേഖിയും ശ്രീനിവാസ റാവുവും രണ്ടാം തവണയാണ് നോമിനേറ്റ് ചെയ്യപ്പെടുന്നത്. നേരത്തെ മുൻ സുപ്രീംകോടതി ജഡ്ജി സി.കെ. പ്രസാദിനെ രണ്ടാം തവണയും പി.സി.െഎയുടെ ചെയർമാനാക്കിയിരുന്നു.
തെരഞ്ഞെടുപ്പിനെതിരെ ഇന്ത്യൻ ന്യൂസ്പേപ്പർ സൊസൈറ്റി ഡൽഹി ഹൈകോടതിയെ സമീപിച്ചതിനെ തുടർന്നാണ് ഇടത്തരം പത്രങ്ങളിൽ നിന്നുള്ള പ്രതിനിധികളെ പ്രഖ്യാപിക്കാതിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.