പ്രേം സിങ് തമാങ് സിക്കിം മുഖ്യമന്ത്രി

ഗാങ്ടോക്ക്: സിക്കിം മുഖ്യമന്ത്രിയായി പ്രേം സിങ് തമാങ് സത്യപ്രതിജ്ഞ ചെയ്ത് അധിക ാരമേറ്റു. സിക്കിം ക്രാന്തികാരി മോർച്ച (എസ്.കെ.എം)അധ്യക്ഷനായ അദ്ദേഹം പി.എസ്. ഗോലെ എന്നാണ് അറിയപ്പെടുന്നത്. പൽജോർ മൈതാനിയിൽ നടന്ന ചടങ്ങിൽ ഗവർണർ ഗംഗ പ്രസാദ് സത്യവാചകം ചൊല്ലിക്കൊടുത്തു. എസ്.കെ.എമ്മിലെ 11 എം.എൽ.മാരും അധികാരമേറ്റു.

ഗോലെ തെരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നില്ല. എന്നാൽ, അദ്ദേഹത്തെയാണ് നിയമസഭ കക്ഷി നേതാവായി പാർട്ടി തെരഞ്ഞെടുത്തത്. 51കാരനായ ഗോലെ നേപ്പാളി ഭാഷയിലാണ് പ്രതിജ്ഞ ചൊല്ലിയത്. സിക്കിം ഡെമോക്രാറ്റിക് പാർട്ടി (എസ്.ഡി.എഫ്)നേതാവും മുൻ മുഖ്യമന്ത്രിയുമായ പവൻകുമാർ ചാംലിങ് ചടങ്ങിൽ പെങ്കടുത്തില്ല.

2013ൽ സ്ഥാപിതമായ എസ്.കെ.എം 32 അംഗ സഭയിൽ 17 സീറ്റ് നേടി നേരിയ ഭൂരിപക്ഷത്തിലാണ് അധികാരത്തിൽ വരുന്നത്. എസ്.ഡി.എഫിന് 15 സീറ്റ് ലഭിച്ചു. 24 വർഷത്തിനുശേഷമാണ് പവൻകുമാർ ചാംലിങ് മന്ത്രിസഭ പുറത്താവുന്നത്.

Tags:    
News Summary - Prem Singh Tamang Sworn In As New Sikkim Chief Minister -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.