18 വയസ് കഴിഞ്ഞ എല്ലാവർക്കും കോവിഡ് വാക്സിൻ കരുതൽ ഡോസ്

ന്യൂഡൽഹി: രാജ്യത്തെ 18 വയസ് കഴിഞ്ഞ എല്ലാവർക്കും കോവിഡ് വാക്സിന്‍റെ കരുതൽ ഡോസ് നൽകാൻ നിർദേശം. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.

വാക്സിൻ രണ്ടാം ഡോസ് എടുത്ത് ഒമ്പത് മാസം കഴിഞ്ഞവർക്കാണ് കരുതൽ ഡോസ് നൽകുക. വരുന്ന ഞായറാഴ്ച മുതൽ സ്വകാര്യ വാക്സിനേഷൻ കേന്ദ്രങ്ങൾ വഴി കരുതൽ ഡോസ് വിതരണം ചെയ്യും.

രാജ്യത്ത് 15 വയസിന് മുകളിലുള്ള 96 ശതമാനം പേർ കോവിഡ് വാക്സിന്‍റെ ഒന്നാം ഡോസ് സ്വീകരിച്ചതായാണ് റിപ്പോർട്ട്. 83 ശതമാനം പേർ രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചിട്ടുണ്ട്.

2.4 കോടിയിലധികം മുൻ കരുതൽ ഡോസുകൾ ആരോഗ്യ പ്രവർത്തകർക്കും മുൻനിര പോരാളികൾക്കും 60 വയസിന് മുകളിലുള്ളവർക്കും നൽകിയിട്ടുണ്ട്. 12നും 14നും ഇടയിലുള്ള 45 ശതമാനം പേർക്ക് ഒന്നാം ഡോക്സ് വാക്സിനും നൽകിയിട്ടുണ്ട്.

2021 ജനുവരി 16നാണ് ദേശീയ വാക്‌സിനേഷൻ ഡ്രൈവ് ആരംഭിച്ചത്. ആദ്യ ഘട്ടത്തിൽ ആരോഗ്യ പ്രവർത്തകർക്ക് കുത്തിവെപ്പ് നൽകി. മുൻനിര തൊഴിലാളികളുടെ വാക്സിനേഷൻ 2021 ഫെബ്രുവരി 2ന് തുടങ്ങി.

കോവിഡ് വാക്സിനേഷന്‍റെ അടുത്ത ഘട്ടം 2021 മാർച്ച് 1ന് തുടക്കമായി. 60 വയസിന് മുകളിലുള്ളവർക്കും 45 വയസും അതിൽ കൂടുതലുമുള്ള നിർദിഷ്‌ട രോഗാവസ്ഥ ഉള്ളവർക്കുമാണ് വാക്സിൻ വിതരണം ചെയ്തത്.

ഏപ്രിൽ 1 മുതലാണ് 45 വയസിന് മുകളിൽ പ്രായമുള്ള എല്ലാവർക്കുമായി രാജ്യത്ത് വാക്സിനേഷൻ ആരംഭിച്ചത്. മെയ് 1 മുതൽ 18 വയസിന് മുകളിലുള്ള എല്ലാവർക്കുമായി വാക്സിനേഷൻ ഡ്രൈവ് വിപുലീകരിച്ചു.

2022 ജനുവരി 3ന് 15-18 വയസിനിടയിലുള്ള കൗമാരക്കാർക്കുള്ള വാക്സിനേഷന്റെ അടുത്ത ഘട്ടം ആരംഭിച്ചു. ജനുവരി 10 മുതൽ ആരോഗ്യ പരിപാലന തൊഴിലാളികൾക്കും 60 വയസും അതിന് മുകളിലും പ്രായമുള്ളവർക്കും വാക്സിൻ മുൻകരുതൽ ഡോസുകൾ നൽകാൻ തുടങ്ങി.

രാജ്യത്ത് മാർച്ച് 16 മുതലാണ് 12-14 വയസ് പ്രായമുള്ള കുട്ടികൾക്ക് വാക്സിൻ നൽകുന്നത്.

Tags:    
News Summary - Precaution dose of Covid-19 vaccine announced for 18+ age group from April 10

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.