ന്യൂഡൽഹി: പാർലമെൻറിൽ പൗരത്വ ഭേദഗതി ബില്ലിനെ അനുകൂലിച്ചെങ്കിലും ദേശീയ പൗരത്വ രജിസ്റ്ററിനെ ജെ.ഡി.യു പിന്തുണക്കില്ലെന്ന് പാർട്ടി നേതാവും രാഷ്ട്രീയ നയവിദഗ്ധനുമായ പ്രശാന്ത് കിഷോർ വ്യക്തമാക്കി. ഇക്കാര്യം ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറുമായി ചർച്ച ചെയ്തിട്ടുണ്ടെന്നും ഇതേ നിലപാട് തന്നെയാണ് അദ്ദേഹത്തിനുള്ളതെന്നും എൻ.ഡി.ടി.വിക്ക് നൽകിയ അഭിമുഖത്തിൽ പ്രശാന്ത് വ്യക്തമാക്കി. ഇത് എന്തുകൊണ്ട് നിതീഷ് കുമാർ പരസ്യമായി പ്രഖ്യാപിക്കുന്നില്ലെന്ന ചോദ്യത്തിന് അദ്ദേഹം റാലി നടത്തുകയാണ് അത് പൂർത്തിയായാലുടൻ ഇക്കാര്യം പരസ്യമായി പ്രഖ്യാപിക്കുമെന്നും പ്രശാന്ത് കിഷോർ കൂട്ടിച്ചേർത്തു.
ബീഹാറിൽ എൻ.ആർ.സി നടപ്പാക്കേണ്ട സാഹചര്യമില്ല. രാജ്യത്ത് എൻ.ആർ.സി നടപ്പാക്കുക പ്രായോഗികമല്ലെന്നും അദ്ദേഹം പറഞ്ഞു. 11 സംസ്ഥാനങ്ങൾ ഇതിനകം എൻ.ആർ.സിക്കെതിരെ രംഗത്ത് വന്നിട്ടുണ്ട്. സംസ്ഥാന സർക്കാറിെൻറ സഹായമില്ലാതെ എങ്ങനെയാണ് പൗരത്വ രജിസ്റ്റർ തയ്യാറാക്കുകയെന്നും അദ്ദേഹം ചോദിച്ചു.
സംസ്ഥാന സർക്കാർ തയ്യാറായില്ലെങ്കിൽ കേന്ദ്രത്തിന് എന്ത് ചെയ്യാനാവും. സർക്കാറിനെ പിരിച്ചു വിട്ടാൽ ആറ് മാസം കഴിഞ്ഞ് തെരഞ്ഞെടുപ്പ് നടത്തുകയും അതേ പാർട്ടി തിരിച്ച് വരികയും ചെയ്തു കേന്ദ്രം എന്ത് ചെയ്യുമെന്നും പ്രശാന്ത് കിഷോർ ചോദിച്ചു. പൗരത്വ ഭേദഗതി ബില്ലിനെ പാർലമെൻറിൽ ജെ.ഡി.യു അനുകൂലിച്ച് വോട്ട് ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.