മോദിക്ക് ട്വിറ്ററിലും 'പണി'; ഹൗഡി മോദി ട്രെൻഡിങ് ആക്കി ട്വിറ്ററാറ്റികൾ

ട്രംപ് തോറ്റതിനുപിന്നാലെ പഴയതൊക്കെ വലിച്ച് പുറത്തിട്ട് എതിരാളികൾ. പരിഹാസങ്ങൾക്കും ട്രോളുകൾക്കും പിന്നാലെ ഹൗഡിമോദി ട്വിറ്ററിൽ ട്രെൻഡിങായി. മോദിയുടെ മുൻകൈയ്യിൽ ട്രംപിനെ ജയിപ്പിക്കാനായി അമേരിക്കയിൽ സംഘടിപ്പിച്ച ഹൗഡിമോദി പരിപാടിയുടെ ഹാഷ്ടാഗാണ് ട്വിറ്ററാറ്റികൾ വീണ്ടും ട്രെൻഡിങ് ആക്കിയത്. കഴിഞ്ഞ വർഷം ടെക്സസിലെ ഹ്യൂസ്റ്റണിലായിരുന്നു ഹൗഡിമോദി ഷോ നടന്നത്.

ഇന്ത്യയിൽ നിന്നുള്ള സംഘപരിവാർ അനുകൂലികൾ സംഘടിപ്പിച്ച പരിപാടിയിൽ അടുത്ത അമേരിക്കൻ പ്രസിഡൻറായി ട്രംപിനെ തെരഞ്ഞെടുക്കണമെന്ന ആഹ്വാനമാണ് മോദി നടത്തിയത്. ട്രംപിെൻറ കൈപിടിച്ച് നടന്നും പുകഴ്ത്തിയും പരസ്യമായി വോട്ട് ചോദിച്ച മോദിക്കേറ്റ തിരിച്ചടിയാണ് ബൈഡെൻറ വിജയമെന്നാണ് എതിരാളികൾ പറയുന്നത്. ഹൗഡിമോദി കൂടാതെ ട്രംപിനെ വിജയിപ്പിക്കാനായി നമസ്തേ ട്രംപ് എന്നപേരിൽ ഇന്ത്യയിലും മോദിയുടെ സംഘാടനത്തിൽ പരിപാടി നടന്നിരുന്നു. ഇതിനേയും ആളുകൾ വ്യാപകമായി പരിഹസിക്കുന്നുണ്ട്.

'പ്രിയ നരേന്ദ്ര മോദിജി, ട്രംപിനെ ജയിപ്പിക്കുന്നതിന് ഹൗഡിമോദി, നമസ്തേ ട്രംപ് എന്നിവ സംഘടിപ്പിച്ചുകൊണ്ട് നിങ്ങൾ ഇന്ത്യൻ നികുതിദായകരുടെ വളരെയധികം പണം ചെലവഴിച്ചു. പക്ഷേ ഇത് നിങ്ങളുടേയും ഇന്ത്യയുടെ ചരിത്രത്തിലേയും ഏറ്റവും വലിയ നയതന്ത്ര വീഴ്ചയാണ്'-കമൽ കുറിച്ചു.

'നിങ്ങൾ ഓർക്കേണ്ട ഒരു കാര്യം ഹൗഡിമോദി ടെക്സസ് സ്റ്റേറ്റിലാണ് സംഘടിപ്പിച്ചത്. അത് വിജയകരമായ ഷോ ആയിരുന്നു. കാരണം ട്രംപിന് ടെക്സസിൽ വിജയിക്കാനായി. അതിനാൽ വിഡ്ഡിത്തരങ്ങൾ നിറഞ്ഞ ട്വീറ്റുകൾ നിർത്തുക'-ചിലർ പരിഹസിക്കുന്നു. ട്രംപിനായി രംഗത്തിറങ്ങിയ നയതന്ത്ര മണ്ടത്തരമാണെന്ന് നിരവധിപേർ കുറിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.