ലഖ്നോ: ഉത്തർപ്രദേശിൽ ആൾക്കൂട്ടം പൊലീസുകാരനെ കല്ലെറിഞ്ഞുകൊന്നു. ഗാസിപൂർ ജില്ലയിൽ പ്രധാനമന്ത്രി പെങ്കട ുത്ത റാലിക്കു തൊട്ടുപിറകെയാണ് സംഭവം. ദേശീയ പാത ഉപരോധിച്ച നിഷാദ് വിഭാഗക്കാരെ പിരിച്ചുവിടാൻ എത്തിയ പൊലീസ് സംഘമാണ് ആക്രമിക്കപ്പെട്ടത്. അക്രമാസക്തരായ പ്രതിഷേധക്കാർ പൊലീസുകാർക്കു നേരെ കല്ലേറുനടത്തുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ പൊലീസുകാരൻ സുരേഷ് വത്സാണ് കൊല്ലപ്പെട്ടത്. നൊൺഹാര പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായിരുന്നു. സംഭവത്തിന് മോദിയുടെ റാലിയുമായി ബന്ധമില്ലെന്ന് പൊലീസ് അറിയിച്ചു.
കൊല്ലപ്പെട്ട പൊലീസുകാരെൻറ ഭാര്യക്ക് 40 ലക്ഷം രൂപയും മാതാപിതാക്കൾക്ക് 10 ലക്ഷം രൂപയും മുഖ്യമന്ത്രി ആദിത്യനാഥ് പ്രഖ്യാപിച്ചു. പ്രതികളെ ഉടൻ പിടികൂടാൻ പൊലീസ് മേധാവിക്കും ജില്ല മജിസ്ട്രേറ്റിനും നിർദേശം നൽകിയിട്ടുമുണ്ട്.
സംസ്ഥാനത്ത് ആൾക്കൂട്ട ആക്രമണത്തിൽ അടുത്തിടെ കൊല്ലപ്പെടുന്ന രണ്ടാമത്തെ പൊലീസുകാരനാണ് സുരേഷ് വത്സ്. നേരത്തെ ബുലന്ദ്ശഹറിൽ സുബോധ് കുമാർ എന്ന പൊലീസുകാരനെ അതിക്രൂരമായി ആൾക്കൂട്ടം കൊലപ്പെടുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.