ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി അഴിമതിയുടെ ഉപകരണമാണെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. മേഘാലയയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പി.എൻ.ബി തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് സംസാരിക്കുകയായിരുന്നു രാഹുൽ.
ആദ്യം നോട്ട് നിരോധനമെന്ന പേരിൽ ജനങ്ങളെ മോദി ബാങ്കിനു മുന്നിൽ ക്യൂ നിർത്തി. ഇതിനിടയിൽ വേണ്ടപ്പെട്ടവർക്ക് കള്ളപ്പണം വെളുപ്പിക്കാനുള്ള അവസരം നൽകി. പിന്നീടുള്ള കളികൾ ബാങ്കിന്‍റെ പിന്നണിയിലായിരുന്നു. തുടർന്ന് നീരവ് മോദിയുടെ ഉൗഴമായിരുന്നു. കിട്ടിയ പണമത്രെയും കൊണ്ട് അയാൾ സ്ഥലം കാലിയാക്കിയെന്നും രാഹുൽ പറഞ്ഞു. നാളുകളായി കോൺഗ്രസ് ആവർത്തിക്കുന്നതും ഇത് തന്നെയാണ് മോദി അഴിമതിക്കെതിരെ നിശ്ബദ്നാവുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.